മുംബൈ: പിടികൂടുന്ന മാംസം സംസ്ഥാനത്ത് നിരോധിച്ച മാടുകളുടേതാണോ എന്ന് ഉടൻ കണ്ടെത്താൻ മഹാരാഷ്ട്ര പൊലീസിന് ഫോറൻസിക് കിറ്റ് വരുന്നു. പിടിച്ചെടുത്തത് മാട്ടിറച്ചിയാണോ എന്ന് അരമണിക്കൂറിനകം വ്യക്തമാകും. പോത്ത് ഒഴികെയുള്ള മാടുകളെ അറുക്കുന്നതും മാംസം ഭക്ഷിക്കുന്നതും കൈവശംെവക്കുന്നതുമാണ് മഹാരാഷ്ട്ര നിരോധിച്ചത്.
സംശയാസ്പദ മാസം പിടിച്ചാൽ ഉടൻ അറസ്റ്റും മാംസം കയറ്റിയ വാഹനം കസ്റ്റഡിയിലെടുക്കുന്നതുമായിരുന്നു രീതി. പിന്നീട്, മാംസം പോത്ത് ഒഴികെയുള്ള മാടുകളുടേതാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്താൻ പാടുള്ളൂ എന്ന് നിർദേശമുണ്ടായി. ഫോറൻസിക് പരിശോധനഫലം ലഭിക്കാൻ മാസങ്ങളെടുക്കുന്നത് നടപടി വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് അരമണിക്കൂറിനകം പരിശോധനഫലം ലഭ്യമാക്കുന്ന കിറ്റുകൾ ഫോറൻസിക് ലാബ് ഇറക്കുന്നത്. 45ഒാളം പൊലീസ് വാഹനങ്ങൾക്കാണ് കിറ്റ് ലഭിക്കുക.
100 സാമ്പിളുകൾ പരിശോധിക്കാവുന്ന കിറ്റിന് 8,000 രൂപയാണ് വില. കിറ്റ് പരിശോധന ഫലം പോസിറ്റിവാെണങ്കിൽ മാംസം ഡി.എൻ.എ പരിശോധനക്ക് അയക്കും. ഡി.എൻ.എ റിപ്പോർട്ടാണ് അന്തിമഫലം തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.