മദ്രാസ് ഐ.ഐ.ടി: ദുരൂഹ മരണങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്ന് ഹരജി

ചെന്നൈ: മദ്രാസ് െഎ.െഎ.ടിയിൽ 2006നുശേഷം ഉണ്ടായ വിദ്യാർഥി ആത്മഹത്യകളെക്കുറിച്ച് സി.ബി.െഎ അന്വേഷണത്തിന് ഉത് തരവിടണമെന്ന് മദ്രാസ് ഹൈകോടതിയിൽ പൊതു താൽപര്യ ഹരജി. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മട വൂരാണ് തിങ്കളാഴ്ച കേസ് ഫയൽ ചെയ്തത്. മദ്രാസ് െഎ.െഎ.ടിയിൽ മാത്രം 2006നുശേഷം 14 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ഹരജിയിൽ പറയുന്നു.

അധ്യാപകരുടെ ഭാഗത്തുനിണ്ടായ മോശമായ പെരുമാറ്റവും ജാതി, മത, ഭാഷ വിവേചനങ്ങളുമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. വിദ്യാർഥികൾ ആത്മഹത്യ ചെയ്യെപ്പടുന്ന സാഹചര്യങ്ങളെക്കുറിച്ച് െഎ.െഎ.ടി അധികൃതർ ഇതേവരെ പരിശോധിക്കുകയോ നടപടി സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല.

ഏറ്റവും ഒടുവിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിെൻറ മൊബൈൽ േഫാണിൽ മൂന്ന് അധ്യാപകരാണ് തെൻറ മരണത്തിന് ഉത്തരവാദികളാെണന്ന് പറഞ്ഞിട്ടും അവരുടെ പേരിൽ നടപടിയെടുക്കാൻ െഎ.െഎ.ടി അധികൃതരോ പൊലീസോ തയാറായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നീതിപൂർവകമായ അന്വേഷണം നടത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഫയലിൽ സ്വീകരിച്ച ഹരജി ബുധനാഴ്ച പരിഗണിക്കുമെന്നാണ് സൂചന.

Tags:    
News Summary - Madras Iit Murder Case Fathima Latheef -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.