ന്യൂഡൽഹി: ലോക്ഡൗൺ കാലയളവിൽ തൊഴിലാളികൾക്ക് മുഴുവൻ വേതനം നൽകാൻ കഴിയാത്ത കമ്പനികൾക്കും ഉടമകൾക്കുമെതിരെ അടുത്തയാഴ്ച വരെ നടപടിയെടുക്കരുതെന്ന് സർക്കാറിനോട് സുപ്രീംകോടതി. വരുമാനമില്ലാത്ത ചെറുകിട കമ്പനികൾക്ക് മുഴുവൻ വേതനം നൽകാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് പൂർണ വേതനം നൽകണമെന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവ് റദ്ദാക്കണമെന്ന ഹാൻഡ് ടൂൾസ് മാനുഫാക്ചേർസ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹരജികൾ വിഡിയോ കോൺഫറൻസിലൂെട പരിഗണിച്ച ജസ്റ്റിസുമാരായ എൽ.എൻ. റാവു, എസ്.കെ. കൗൾ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
വിഷയത്തിൽ വിശദമായ മറുപടി നൽകേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
ചെറുകിട കമ്പനികൾക്ക് സർക്കാർ സഹായം നൽകിയില്ലെങ്കിൽ തൊഴിലാളികൾക്ക് വേതനം നൽകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജികൾ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
കമ്പനി ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതം കണക്കിലെടുക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും ഹരജിക്കാർ ആരോപിച്ചിരുന്നു.
ഈ അസാധാരണ സാഹചര്യത്തിൽ ലോകത്തിലെ വിവിധ സർക്കാറുകൾ തൊഴിലാളികൾക്ക് ആനകൂല്യം നൽകുേമ്പാൾ ഇന്ത്യയിൽ ഇത്തരം നടപടികളെടുക്കാതെ എല്ലാ ഭാരവും തൊഴിൽ ഉടമകളുടെ ചുമലിൽ വെക്കുകയാണെന്നും ഹരജിക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.