ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കുകയാണ്. ലോക്ഡൗണ ിൽ എന്ത് തീരുമാനമാവും കേന്ദ്രസർക്കാർ എടുക്കുകയെന്നതിനെ കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ലോക്ഡ ൗണിന് ശേഷമുള്ള നിയന്ത്രണങ്ങളെ കുറിച്ച് പഠിക്കാൻ 11 കമ്മിറ്റികളെ കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
തിങ്കളാഴ്ച ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ലോക്ഡൗൺ പിൻവലിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തിരുന്നു. ഇൗ യോഗത്തിൽ ലോക്ഡൗൺ കാലാവധി കഴിഞ്ഞാലും അന്താരാഷ്ട്ര വിമാനങ്ങൾക്ക് അനുമതി നൽകേണ്ടെന്ന ധാരണയായെന്നാണ് റിപ്പോർട്ടുകൾ.
ലോക്ഡൗൺ മാറ്റുന്നതിൽ അന്തിമ തീരുമാനം െഎ.സി.എം.ആർ, എൻ.ഡി.എം.എ (ദേശീയ ദുരന്തനിവാരണ മാനേജ്മെൻറ് അതോറിറ്റി) എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച് മാത്രമാവും ഉണ്ടാവുക. ഒാരോ ജില്ലകൾ കേന്ദ്രീകരിച്ച് െഎ.സി.എം.ആർ കോവിഡിെൻറ വ്യാപനത്തെ കുറിച്ച് വിവരങ്ങൾ ശേഖരിക്കും. ഇതിെൻറ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ തയാറാക്കും. ഇത് പരിഗണിച്ചാവും ലോക്ഡൗൺ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമുണ്ടാവുക.
നിലവിലെ റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യയെ കോവിഡ് 19 വൈറസ് വ്യാപനത്തിെൻറ വ്യാപ്തി അനുസരിച്ച് മൂന്ന് മേഖലകളായി തിരിക്കും. ഗ്രീൻ, യെല്ലോ, റെഡ് എന്നീ സോണുകളായിരിക്കും ഉണ്ടാവുക. ഗ്രീൻ സോണിൽ വലിയൊരു വിഭാഗം സാമ്പത്തിക പ്രവർത്തനങ്ങൾക്കും അനുമതി നൽകും. യെല്ലോ സോണിൽ ചെറിയ രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. റെഡ്സോണിൽ ലോക്ഡൗൺ കുറച്ച് കാലത്തേക്ക് കൂടി തുടരും.
അന്തർസംസ്ഥാന തൊഴിലാളികളെ സാമൂഹിക അകലം പാലിച്ച് ട്രെയിനുകളിൽ നാട്ടിലെത്തിക്കണമെന്ന് ചില റിപ്പോർട്ടുകളിൽ ആവശ്യമുയർന്നിട്ടുണ്ട്. അഭ്യന്തര വിമാന സർവീസ് കർശന സുരക്ഷയോടെ ആരംഭിക്കണമെന്ന നിർദേശവും സർക്കാറിന് മുന്നിലുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാറിെൻറ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.