ഡൽഹി: രാമക്ഷേത്രം, 370ാം വകുപ്പ്, മുത്തലാഖ് എന്നിവക്കു ശേഷം ബി.ജെ.പി ഇനി രാജ്യത്ത് വാക്കു പാലിക്കുക ഏക സിവിൽ കോഡ് വിഷയത്തിലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം സാക്ഷാത്കരിക്കാൻ ബി.ജെ.പി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും യു.പിയിൽ പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് സമിതി യോഗത്തിൽ മന്ത്രി പറഞ്ഞു.
'നാം രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ ആളുകൾ കളിയാക്കി ചിരിച്ചു. മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് ഇതു പറയുന്നതെന്ന് പരിഹസിച്ചു. 370ാം വകുപ്പ്, മുത്തലാഖ് വിഷയങ്ങളിലും നാം വാഗ്ദാനം പാലിച്ചു. ഏക സിവിൽകോഡ് വിഷയത്തിലും ഇനി നാം പറഞ്ഞത് നടപ്പാക്കും''- വാക്കുകൾ ഇങ്ങനെ.
പൊതു സിവിൽ കോഡ് എന്നത് ഒരു വിശ്വാസത്തിനും മതത്തിനും എതിരാകില്ലെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. ''അത് ഹിന്ദുക്കൾക്ക് എതിരാകില്ല, മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരാകില്ല. നമ്മുടെ രാഷ്ട്രീയം മനുഷ്യർക്കും മനുഷ്യത്വത്തിനും വേണ്ടിയാണ്''.
വിവാഹം, അനന്തരാവകാശം, വിവാഹമോചനം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരേ നിയമം ബാധകമാക്കാനാണ് ഏക സിവിൽ കോഡ് ശിപാർശ ചെയ്യുന്നത്.
''നാം വാക്കു പാലിച്ചില്ലെങ്കിൽ വിശ്വാസ്യതയിൽ മങ്ങലേൽപിക്കും. രാമ ജന്മഭൂമി ബി.ജെ.പി അനുകൂല വികാരം സൃഷ്ടിച്ചത് പാർട്ടി ജന വിശ്വാസം ആർജിച്ചതുകൊണ്ടാണ്''- രാജ്നാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.