ബംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിെൻറ നേതൃത്വത്തിൽ അധികാരത്തിലേറുന്ന രണ്ടാമത്തെ സർക്കാറിെൻറ സത്യപ്രതിജ്ഞ ചടങ്ങ് ഇൗ മാസം 23ന് നടക്കും. രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധമുന്നണിക്ക് ഉൗർജം പകരുന്ന സർക്കാറിെൻറ ചരിത്രനിയോഗത്തിന് സാക്ഷിയാവാൻ ദേശീയരാഷ്ട്രീയത്തിലെ വൻനിരയെത്തും.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ജെ.ഡി-എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർറാവു, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബി.എസ്.പി അധ്യക്ഷ മായാവതി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്തുക. 12നും ഒന്നിനും ഇടയിൽ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ജെ.ഡി-എസ് സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും.
മന്ത്രിമാരുടെ എണ്ണവും മറ്റു പദവികളും നിശ്ചയിക്കാൻ ഇരുപാർട്ടി നേതാക്കളും ഞായറാഴ്ച യോഗം ചേരും. ഉപമുഖ്യമന്ത്രിപദമടക്കം 20 മന്ത്രിസ്ഥാനങ്ങൾ കോൺഗ്രസിനും 13 മന്ത്രിസ്ഥാനങ്ങൾ ജെ.ഡി-എസിനുമാകുമെന്നാണ് സൂചന. 224 നിയമസഭ മണ്ഡലങ്ങളുള്ള കർണാടകയിൽ 222 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി -104 കോൺഗ്രസ്- 78, ജെ.ഡി(എസ്)- ബി.എസ്.പി സഖ്യം -38, സ്വതന്ത്രർ-2 എന്നിങ്ങനെയായിരുന്നു സീറ്റ്നില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.