ബംഗളൂരു: മഹാരാഷ്ട്രയുടെ അതിർത്തി ജില്ലയായ കോലാപുർ മേഖലയിൽ തുകൽ ഉപയോഗിച്ച് നിർമിക്കുന്ന ജനപ്രിയ പാദരക്ഷയായ ‘കോലാപുരി ചപ്പലി’ന് ഭൗമസൂചിക (ജി.െഎ) മുദ്ര ലഭി ച്ചു. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് സംയുക്തമായാണ് ജി.െഎ മുദ്രക്കുള്ള അംഗീ കാരം.
കോലാപുർ കർണാടകയോട് തൊട്ടാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ, കോലാപുരിലും ഇതോടുചേർന്ന കർണാടകയിലെ പ്രദേശങ്ങളിലും ഇൗ ചെരിപ്പുകളുണ്ടാക്കുന്ന നൂറുകണക്കിനാളുകളുണ്ട്. കഴിഞ്ഞവർഷം രണ്ടു സംസ്ഥാനങ്ങളും ചേർന്നാണ് ജി.െഎ മുദ്രക്ക് അപേക്ഷിച്ചത്. മുദ്ര ലഭിച്ചതോടെ, ഇൗ മേഖലയിൽ നിന്നുള്ളവർക്കു മാത്രമേ കോലാപുർ ചെരിപ്പുനിർമിച്ച് വിൽക്കാനാകൂ. ഇതിന് അവർക്ക് നിയമപരിരക്ഷ ലഭിക്കും.
തുകൽ സംസ്കരിച്ച്, സ്വാഭാവിക നിറങ്ങൾ നൽകി ഉണക്കിയെടുത്ത് പൂർണമായും കൈകൊണ്ട് നിർമിക്കുന്നവയാണ് കോലാപുർ ചെരിപ്പുകൾ. ഇൗ ചെരിപ്പുനിർമാണ കല പരമ്പരാഗതമായി കൈമാറി വരുന്നതാണ്. ജി.െഎ മുദ്ര ലഭിച്ചതുവഴി ഉൽപന്നത്തിന് മെച്ചപ്പെട്ട വിപണി ലഭിക്കുമെന്നും അത് തൊഴിലാളികൾക്ക് ഉപകാരപ്പെടുമെന്നുമാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.