ലക്നോ: ഉത്തർ പ്രദേശിൽ ഓടുന്ന ബസിനുള്ളിൽ ശാരീരികാസ്വാസ്ഥ്യമുണ്ടായ പെൺകുട്ടിയെ ബസിൽനിന്ന് തള്ളിയിട്ടുകൊന്നെന്ന പരാതിയുമായി ബന്ധുക്കൾ. സഹയാത്രക്കാർ പരിഭ്രാന്തരായതിനെ തുടർന്ന് ബസ് ജീവനക്കാർ പെൺകുട്ടിയെ ബസിൽനിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവും സഹോദരനും അടക്കമുള്ളവർ ആേരാപിക്കുന്നതായി ‘ദ ക്വിൻറ്’ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ തലക്കേറ്റ ഗുരുതര പരിക്ക് പോസ്റ്റ്മോർട്ടത്തിൽ പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ബന്ധുക്കൾ, കേസെടുക്കാൻ പൊലീസ് താൽപര്യം കാണിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു.
ജൂൺ 15ന് നോയിഡയിൽനിന്ന് ഷികോഹബാദിലേക്ക് യു.പി റോഡ്വെയ്സ് ബസിൽ മാതാവിനൊപ്പം സഞ്ചരിക്കുകയായിരുന്നു 19കാരിയായ അൻഷിക യാദവ്. യാത്രക്കിടെ അൻഷികക്ക് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായി. കോവിഡ് 19 കാരണമാണ് അസ്വാസ്ഥ്യമെന്ന് സംശയിച്ച് സഹയാത്രക്കാർ പരിഭാന്ത്രരായി. ഇതോടെ, കണ്ടക്ടറും ഡ്രൈവറും ചേർന്ന് പെൺകുട്ടിയെ ബസിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടു. തലക്ക് ഗുരുതരമായി പരിക്കേറ്റ അൻഷിക യമുന എക്സ്പ്രസ്വേയുടെ ഓരത്ത് മരണത്തിന് കീഴടങ്ങിയെന്ന് മാതാവ് സർവേഷ് യാദവ് പറഞ്ഞു.
‘അവർക്ക് ഒരുവിധ അസുഖങ്ങളുമില്ലായിരുന്നു. കനത്ത ചൂടായിരുന്നു ആ ദിവസം. ബസിൽ കയറിയ ശേഷം തലകറക്കം അനുഭവപ്പെട്ട അവൾ പിന്നീട് അവശയാകുകയായിരുന്നു. തുടർന്ന് മഥുര ബസ് സ്റ്റേഷൻ എത്തുന്നതിന് മുമ്പായി കോവിഡ് രോഗിയെന്ന് ആക്രോശിച്ച് ഡ്രൈവറും കണ്ടക്ടറും ചേർന്ന് വലിച്ചിഴച്ച് റോഡിലേക്ക് തള്ളി. ദാഹിച്ചിട്ട് അൽപം വെള്ളം ചോദിച്ചിട്ട് അതുപോലും നൽകിയിെല്ലന്നും സർവേഷ് യാദവ് പറഞ്ഞു.
അൻഷികയുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നൽകാൻ മൻത് പൊലീസ് സ്റ്റേഷനിലെത്തിയ തന്നോട് സ്റ്റേഷൻ ഓഫിസർ ഇറങ്ങിപ്പോകാൻ പറഞ്ഞതായി സഹോദരൻ ശിവ് കുമാർ യാദവ് പറഞ്ഞു. ‘പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഹൃദയ സ്തംഭനം കാരണമാണ് അൻഷികയുടെ മരണമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. എന്നാൽ, അവളുടെ തലക്ക് പിറകിലേറ്റ ഗുരുതരമായ പരിക്കിനെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. പൊലീസിൽ പരാതി നൽകാൻ ആദ്യം ചെന്നപ്പോൾ സാധാരണ മരണം മാത്രമാണിതെന്നും അതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാവിെല്ലന്നുമായിരുന്നു മറുപടി. അവർ ഞങ്ങൾ പറയുന്നതൊന്നും ശ്രദ്ധിച്ചില്ല. പോസ്റ്റ് മോർട്ടം നടത്തിയ അവർ കോവിഡ് ടെസ്റ്റ് നടത്താതിരുന്നത് എന്തുകൊണ്ട്?’ -ശിവ് കുമാർ ചോദിക്കുന്നു. പിന്നീട് തങ്ങൾ ഡൽഹിയിലെത്തി മാധ്യമങ്ങളെ കണ്ട് ഇക്കാര്യങ്ങൾ അറിയിച്ചതോടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ െപാലീസ് തയാറായതെന്നും ബന്ധുക്കൾ പറഞ്ഞു.
ബസിൽ അവശയായ അൻഷിക കോവിഡ് ബാധയാണെന്ന് സംശയിച്ച് പുറത്തേക്ക് തള്ളിയിടുന്നതിന് പകരം ആംബുലൻസ് വിളിച്ച് അവളെ ആശുപത്രിയിലാക്കാനാണ് ബസ് ജീവനക്കാർ താൽപര്യമെടുക്കേണ്ടിയിരുന്നതെന്ന് മറ്റൊരു സഹോദരൻ വിപിൻ യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.