ന്യൂഡൽഹി: കശ്മീർ ജനതക്ക് മുഖ്യധാര വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ആഗ്രഹമുണ്ടെന്ന് പ്രധാനമന്ത്രി ന രേന്ദ്ര മോദി. സർക്കാർ ഉദ്യോഗസ്ഥർ വികസന പദ്ധതികളെ കുറിച്ച് ഗ്രാമീണരോട് സംവദിക്കുന്ന ‘ഗ്രാമത്തിലേക്ക് മടക്കം’പദ്ധതിക്ക് ജമ്മുകശ്മീരിലെ സോഫിയാൻ, പുൽവാമ, കുൽഗാം, അനന്ത്നഗർ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്ന് അതിശയകരമായ പ്രതികരണമാണ് ഉണ്ടായതെന്നും അദ്ദേഹം പഞ്ഞു. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കശ്മീർ ജനത നല്ല ഭരണം ആഗ്രഹിക്കുന്നുവെന്നതാണ് ഇത്തരം പരിപാടികളിലുള്ള പങ്കാളിത്തം സൂചിപ്പിക്കുന്നത്. വഴിമുടക്കികളും വിദ്വേഷ പ്രചാരണം നടത്തുന്നവരും വിജയിക്കില്ല. വെടിയുണ്ടകളുടേയും ബോംബുകളുടേയും ശേഷിയേക്കാൾ അധികമാണ് വികസനത്തിൻെറ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ 2ൻെറ വിജയകരമായ വിക്ഷേപണത്തിൽ െഎ.എസ്.ആർ.ഒയെ മോദി അഭിനന്ദിച്ചു. ചന്ദ്രയാൻ2 ശാസ്ത്രത്തിലേക്കും കണ്ടെത്തലിലേക്കും രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കുമെന്ന് അേദ്ദഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.