ബംഗളൂരു: വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം തടയാൻ നിയമം കൊണ്ടു വരുമെന്ന് കർണാടക മന്ത്രി. കർണാടക വിനോദസഞ്ചാര വകുപ്പ് മന്ത്രിയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായി സി.ടി രവിയാണ് ഇക്കാര്യം അറിയിച്ചത്. 'ജിഹാദി'കൾ സ്ത്രീകളുടെ ആത്മാഭിമാനം നശിപ്പിക്കുന്നത് നോക്കി നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റത്തിനെതിരെ അലഹാബാദ് ഹൈകോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് കർണാടക മന്ത്രിയുടെ പ്രതികരണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ യു.പി, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലവ് ജിഹാദ് തടയാൻ നിയമപരമായ മാർഗം തേടുമെന്ന് അറിയിച്ചിരുന്നു.
ഒക്ടോബർ 31നായിരുന്നു വിവാഹത്തെ കുറിച്ചും മതംമാറ്റത്തെ കുറിച്ചുമുള്ള അലഹബാദ് ഹൈകോടതിയുടെ പരാമർശം. മതംമാറി വിവാഹം ചെയ്ത ദമ്പതികൾ സുരക്ഷ ആവശ്യപ്പെട്ട നൽകിയ ഹരജി പരിഗണിക്കുേമ്പാഴാണ് കോടതി പരാമർശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.