ബംഗളൂരു: കർണാടക സ്പീക്കർ അയോഗ്യരാക്കിയ 14 വിമത എം.എൽ.എമാരിൽ അഞ്ച് പേർ മുംബൈയിൽ നിന്ന് മടങ്ങിയെത്തി. ബൈരത ി ബസവരാജ് (കെ.ആർ പുരം), മുനിരത്ന (ആർ.ആർ നഗർ), എം.ടി.ബി. നാഗരാജ് (ഹൊസകോട്ട), എസ്.ടി. സോമശ േഖർ (യശ്വന്ത്പുർ), ശിവറാം ഹെബ്ബാർ (െയല്ലാപുർ) എന്നിവരാണ് അർധരാത്രിയോടെ ബംഗളൂരുവിലെത്തിയത്.
മു ഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെയാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിന്റെ വീഴ്ചക്കു കാരണക്കാരായ 14 വിമതരെ കൂടി കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയത്. വിശ്വാസ വോട്ടെടുപ്പിനുശേഷം സ്പീക്കർക്കെതിരെ ബി.ജെ.പി അവിശ്വാസം കൊണ്ടുവരാനിരിക്കെയാണ് 11 കോൺഗ്രസ് എം.എൽ.എമാർക്കും മൂന്നു ജെ.ഡി.എസ് എം.എൽ.എമാർക്കുമെതിരായ നടപടി.
ഇതോടെ ഇതുവരെ അയോഗ്യരാക്കപ്പെട്ട 17 പേർക്കും 15ാം നിയമസഭയുടെ കാലാവധി (2023 മേയ് 23) പൂർത്തിയാകുംവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. എന്നാൽ, തീരുമാനത്തിനെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കാം. കുതിരക്കച്ചവടത്തിലൂടെയും ഒാപറേഷൻ താമരയിലൂടെയും സർക്കാർ രൂപവത്കരിക്കാനായി ബി.ജെ.പിയെ സഹായിച്ച 17 പേർക്കെതിരെ നടപടിയെടുത്തതോടെ സഭയുടെ അംഗബലം 208 ആയി. കേവല ഭൂരിപക്ഷത്തിനു 104 പേരുടെ പിന്തുണ മതി. ഇതോടെ സ്വതന്ത്രൻ ഉൾപ്പെടെ 106 പേരുടെ പിന്തുണയോടെ ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കുമെന്നുറപ്പായി.
സഖ്യസർക്കാറിന്റെ വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസിെൻറ ബി. നാേഗന്ദ്ര, ബി.എസ്.പിയുടെ എൻ. മഹേഷ് എന്നിവർ പിന്തുണച്ചാലും 102 പേരുടെ (സ്പീക്കറും നാമനിർദേശം ചെയ്യപ്പെട്ട അംഗവും ഉൾപ്പെടെ) പിന്തുണയേ സഖ്യത്തിന് ലഭിക്കൂ. വിശ്വാസ വോട്ടെടുപ്പിനു മുമ്പ് കോൺഗ്രസ് നിയമസഭ കക്ഷി യോഗം ചേരും.
നിയമപോരാട്ടത്തിലൂടെയെങ്കിലും 17 മണ്ഡലങ്ങളിലും വിമതരെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിേക്കണ്ടത് ബി.ജെ.പിയുടെ ബാധ്യതയായി. തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പിനു ശേഷം സ്പീക്കർ രാജി നൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.