ബംഗളൂരു: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ 1600 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കൃഷി, ചെറുകിട- ഇടത്തരം വ്യവസായങ്ങൾ, ൈകത്തറി, പുഷ്പകൃഷിക്കാർ, അലക്കുകാർ, ബാർബർമാർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ തുടങ്ങിയവരെ ലക്ഷ്യംവെച്ചുള്ളതാണ് സാമ്പത്തിക പാക്കേജ്.
പുഷ്പകൃഷിക്കാർക്ക് ഒരു ഹെക്ടറിന് 25,000 രൂപ ധനസഹായം നൽകും. അലക്കുകാർക്കും ബാർബർമാർക്കും 5000 രൂപ, ഓട്ടോ -ടാക്സി ഡ്രൈവർമാർക്ക് 5000 രൂപയും ഒറ്റത്തവണയായി അനുവദിക്കും. നിർമാണ തൊഴിലാളികൾക്ക് ആദ്യഘട്ടമായി 3000 രൂപയും പിന്നീട് 2000 രൂപയും ലഭ്യമാക്കും.
കോവിഡ് 19 കൃഷിക്കാരെ മാത്രമല്ല നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ സകലമേഖലയെയും സാമ്പത്തികമായി പ്രതികൂലമായി ബാധിച്ചെന്നും കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. 60,000 ത്തോളം അലക്കുകാർക്കും 2,30,000 ബാർബർമാർക്കും ഇതിെൻറ സഹായം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈത്തറി തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ടുകളിൽ 2000രൂപ വീതം ഇട്ടുനൽകും. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ രണ്ടുമാസത്തെ വൈദ്യുത നിരക്ക് എഴുതിതള്ളും. വലിയ സ്ഥാപനങ്ങളുടെ രണ്ടു മാസത്തെ വൈദ്യുത നിരക്ക് രണ്ടുമാസത്തേക്ക് നീട്ടിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ മൂന്നു ജില്ലകളാണ് റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുന്നത്്. 697 കോവിഡ് കേസുകളാണ് കർണാടകയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 29 മരണവും സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.