അമൃത്സർ: സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിെൻറ 550ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യ-പാക് അതിർത്തികളിലെ സ ിഖ് തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നിർമിച്ച കർതാർപുർ ഇടനാഴി വിശ്വാസികൾക്കായി തുറന്നുകൊടുത്തു. ഇന്ത്യ ൻ അതിർത്തിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് ഭാഗത്ത് ഇംറാൻ ഖാനും ഉദ്ഘാടനം നിർവഹിച്ചു.
തൊട്ടു പിറകെ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെ 500 പേരടങ്ങുന്ന പ്രഥമ തീർഥാടക സംഘം അതിർത്തി കടന്ന് ഗുരുദ്വാര ദർ ബാർ സാഹിബിലെത്തി. യാത്രയുടെ ഫ്ലാഗ്ഒാഫ് പ്രധാനമന്ത്രി മോദി നിർവഹിച്ചു. ഗുർദാസ്പുരിൽ ഇന്ത്യൻ തീർഥാടകർക്കായി നിർമിക്കുന്ന പാസഞ്ചർ ടെർമിനലും മോദി ഉദ്ഘാടനം ചെയ്തു.
ഗുരു നാനാക്കിെൻറ സമാധിസ്ഥലമായ കർതാർപുരിനെയും പഞ്ചാബിൽ ഗുർദാസ്പുരിലെ ദർബാർ സാഹിബ് ഗുരുദ്വാരയെയും ബന്ധിപ്പിച്ചാണ് ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ 4.5 കിലോമീറ്റർ പാത ഒരുങ്ങിയത്. കർതാർപുർ സാഹിബ് വിഷയത്തിൽ ഇന്ത്യയുടെ വികാരം മാനിച്ച പാക് പ്രധാനമന്ത്രി ഇംറാൻ ഖാനോട് നന്ദിയുണ്ടെന്ന് ഉദ്ഘാടനപ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം, മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിൽ പാകിസ്താെൻറ സാക്ഷ്യമാണ് ചരിത്രംകുറിച്ച ഉദ്ഘാടനമെന്ന് ഇംറാൻ ഖാൻ പറഞ്ഞു. കശ്മീർ വിഷയവും തെൻറ പ്രഭാഷണത്തിൽ ഇംറാൻ പരാമർശിച്ചു. ജമ്മു-കശ്മീരിൽ 80 ലക്ഷം പേർ ബന്ധനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു പുറമെ അകാൽ തഖ്ത് ജാതേദാർ ജിയാനി ഹർപ്രീത് സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, നവ്ജോത് സിങ് സിദ്ദു, 117 എം.എൽ.എമാർ തുടങ്ങി വി.ഐ.പികളുടെ വൻനിരയാണ് പ്രഥമ സംഘത്തിൽ പാക് മണ്ണിലെത്തിയത്. ഇവരെ ഇംറാൻ ഖാെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം സാധാരണമാക്കുന്നതിന് മികച്ച തുടക്കമാണിതെന്ന് പാകിസ്താനിൽ സ്വീകരണച്ചടങ്ങിൽ മൻമോഹൻ സിങ് പറഞ്ഞു. പാത യാഥാർഥ്യമാക്കിയതിന് നവ്ജോത് സിങ് സിദ്ദു ഇരു പ്രധാനമന്ത്രിമാർക്കും നന്ദി അറിയിച്ചു.
പ്രതിദിനം കർതാർപുരിലേക്ക് യാത്രക്ക് അനുമതിയുള്ള 5000 തീർഥാടകരുടെ രേഖകൾ പരിശോധിക്കാനായി ഇവിടെ 50ഓളം കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് കർതാർപുർ ഇടനാഴി ആദ്യമായി ഇന്ത്യ പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തെ വ്യത്യാസത്തിൽ ഇരു രാജ്യങ്ങളിലും തുടക്കമിട്ട പദ്ധതിയാണ് അതിവേഗത്തിൽ സാക്ഷാത്കരിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.