അരവിന്ദ് കെജ്രിവാൾ (ഫയൽ ചിത്രം)

കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

ന്യൂഡൽഹി: മദ്യനയക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയും. ഹരജിയിൽ കെജ്രിവാളിന്റെയും ഇ.ഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക.

കെജ്രിവാളിനെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇടക്കാല ജാമ്യം നൽകുമെന്നും ചൊവ്വാഴ്ച വാദം കേൾക്കുന്നതിനിടെ ബെഞ്ച് സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കരുതെന്ന ഉപാധിയോടെ ജാമ്യം നൽകുമെന്ന സൂചനയാണ് ബെഞ്ച് നൽകിയത്. അതിനിടെ, കെജ്രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങൾ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഡൽഹി ഹൈകോടതി ലക്ഷം രൂപ പിഴയിട്ട് തള്ളി

Tags:    
News Summary - Judgment on Kejriwal's bail plea tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.