ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ അപ്പോളൊ ആശുപത്രിയിൽ കൊണ്ടുവരുേമ്പാൾ ശ്വസനപ്രക്രിയ നടന്നിരുന്നില്ലെന്ന് വെളിപ്പെടുത്തൽ.അപ്പോളൊ ആശുപത്രി വൈസ് ചെയർപേഴ്സൺ പ്രീത റെഡ്ഢിയാണ് ഇക്കാര്യം ഒരു തമിഴ്ചാനലിനോട് പറഞ്ഞത്. സെപ്റ്റംബർ 22നാണ് ജയയെ ആശുപത്രിയിൽ കൊണ്ടുവന്നത്. തുടർന്ന് നൽകിയ ചികിത്സയിൽ അവരുടെ നില മെച്ചപ്പെടുകയായിരുന്നു.
ആശുപത്രി ഡോക്ടർമാരും പുറത്തുനിന്നുള്ള വിദഗ്ധരുമാണ് ജയയെ പരിചരിച്ചത്. ഒടുവിൽ സംഭവിച്ചത് വിധിയാണ്. അതിൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് താൻ കരുതുന്നില്ല. ജയലളിത സമ്മതം തന്നവർ മാത്രമാണ് അവരെ പരിചരിക്കാൻ ആശുപത്രിയിൽ ഉണ്ടായിരുന്നതെന്നും പ്രീത റെഡ്ഢി പറഞ്ഞു. 75 ദിവസം ചികിത്സയിൽ കഴിഞ്ഞ ജയയുടെ അന്ത്യം ഡിസംബർ അഞ്ചിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.