ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ മമത ബാനർജി കുത്തിയിരിപ്പ് സമരം നടത്തുന്നു -ഗിരിരാജ് സിങ്

കൊൽക്കത്ത: ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നഗരത്തിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു.

തൃണമൂൽ കോൺഗ്രസ് സർക്കാർ ഉടൻ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടും സിംഗ് പറഞ്ഞു. തന്റെ വോട്ട് ബാങ്കിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന മുസ്ലീം സമുദായത്തിൽപ്പെട്ട നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കുന്നതിൽ മാത്രമാണ് മംമതക്ക് താൽപ്പര്യം. മുൻ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ സഹായത്തോടെ പ്രദേശത്ത് കുത്തിയിരിപ്പ് സമരം നടത്തുന്നതിൽ അവർ ലജ്ജിക്കണം.

സംസ്ഥാനത്തിന് നൽകിയ 15 ലക്ഷം കോടി രൂപയുടെ കേന്ദ്ര ഗ്രാന്റ് ടി.എം.സി ഭാരവാഹികൾ തട്ടിയെടുത്തുവെന്ന് അദ്ദേഹം ആരോപിച്ചു. 15 വർഷത്തിനുള്ളിൽ അവർ കൊട്ടാരസമാനമായ വീടുകൾ നിർമിക്കുകയും സൈക്കിൾ നിന്ന് ആഡംബര വാഹനങ്ങളിലേക്ക് യാത്രമാറ്റുകയും ചെയ്തു.

സംസ്ഥാനത്ത് ജനിച്ച കുട്ടികളുടെ തലയിൽ 80,000 കോടി രൂപയുടെ ബാധ്യത വരുത്തിയിക്കുന്നു. മുമ്പ് 25 ശതമാനമായിരുന്ന വ്യാവസായിക വളർച്ച ഇപ്പോൾ മൂന്ന് ശതമാനമായി കുറഞ്ഞു

സി.പി.ഐ(എം) ഉം ടി.എം.സിയും സംസ്ഥാനത്ത് ഗുണ്ടായിസത്തെ വളർത്തിയും കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയായ സിങ് പറഞ്ഞു. ബി.ജെ.പി മംമതയുടെ ഭരണത്തെ ശക്തമായെതിർക്കുന്നു.

പശ്ചിം മേദിനിപൂർ ജില്ലയിലെ നാരായൺഗഡിൽ ബി.ജെ.പിയുടെ പരിവർത്തന യാത്ര സിങ് ഫ്ലാഗ് ഓഫ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബഹുജന സമ്പർക്ക പരിപാടിയുടെ ഭാഗമായി മാർച്ച് 1 മുതൽ 10 വരെ ബി.ജെ.പി നടത്തുന്ന 'പരിവർത്തൻ യാത്രയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

Tags:    
News Summary - Mamata Banerjee holding sit-in in Kolkata to shield infiltrators: Giriraj Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.