ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കുറച്ച് ദിവസങ്ങൾ കൂടി തന്നെ ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് പത്രക്കുറിപ്പ്. ചികിത്സകളോട് വളരെ നന്നായി തന്നെ പ്രതികരിക്കുന്ന അവർക്ക് ആരോഗ്യം വീണ്ടെക്കാനായി കുറച്ച് നാളുകൾ കൂടി ആശുപത്രിയിൽ തന്നെ ചിലവഴിക്കേണ്ടിവരുമെന്നും അപ്പോളോ ആശുപത്രി പുറത്തിറിക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ആരോഗ്യസ്ഥിതി സംബന്ധിച്ച് ചില പരിശോധനകൾ കൂടി നടത്താനുണ്ടെന്നും അപ്പോളോ ആശുപത്രി സി.ഇ.ഒ സുബയ്യ വിശ്വനാഥൻ അറിയിച്ചു.
അതേസമയം, ജയലളിതയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് തമിഴ്നാട് ഗവർണർ അറിയിച്ചു. ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന ജയലളിതയെ തമിഴ്നാടിന്‍റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു സന്ദർശിച്ചിരുന്നു. ജയയെ ചികിൽസിക്കുന്ന ഡോക്ടർമാരുമായും അടുത്ത വൃത്തങ്ങളുമായും ഗവർണർ ആശയവിനിമയം നടത്തിയെന്നും തമിഴ്നാട് ഗവർണറുടെ ഓഫിസ് അറിയിച്ചു. രോഗം ഭേദമായി വരുകയാണെന്നും ഗവർണറുടെ ഓഫിസ് അറിയിച്ചു.
ജയലളിതയെ ചികിൽസിക്കാൻ കഴിഞ്ഞ ദിവസം ലണ്ടൻ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടർ റിച്ചാർഡ് ജോൺ ബെലെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിയതോടെയാണ് മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ഇതോടൊപ്പം ആശുപത്രി അധികൃതർ ഇന്നലെ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറക്കിയിരുന്നുമില്ല. ഇതിനിടെയാണ് ഗവർണർ ജയലളിതയെ കാണാൻ ആശുപത്രിയിലെത്തിയത്.
ജയലളിത സുഖം പ്രാപിച്ച് വരികയാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ലണ്ടനിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടറുടെ കീഴിൽ ചികിൽസ പുരോഗമിക്കുകയാണെന്നും എ.െഎ.എ.ഡി.എം.കെ വക്താവ് പി. രാമചന്ദ്രൻ അറിയിച്ചിരുന്നു. അമ്മയുടെ ചിത്രം പുറത്ത് വിടേണ്ട കാര്യമില്ല. സാധാരണ രീതിയിൽ രോഗിയായ ഒരാളുടെ ചിത്രം പുറത്ത് വിടാറില്ല. പ്രതിപക്ഷത്തോട് ഉത്തരം പറയാൻ ഞങ്ങളില്ല. ജനങ്ങളോട് ഉത്തരം പറയേണ്ട ബാധ്യതയുള്ളത് കൊണ്ടാണ് പ്രസ്താവന ഇറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പനിയും നിർജലീകരണവും മൂലം കഴിഞ്ഞ മാസം 22 നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനിലയില്‍ പുരോഗതി -ഗവര്‍ണര്‍
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് തമിഴ്നാട് ഗവര്‍ണര്‍ പി. വിദ്യാസാഗര്‍ റാവു. മുഖ്യമന്ത്രിയെ അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ജയലളിതയെ ഗവര്‍ണര്‍ നേരിട്ട് കണ്ടോ എന്നതില്‍ സംശയം ബാക്കിയാണ്. ഡോക്ടര്‍മാര്‍ ചികിത്സയെക്കുറിച്ച് വിശദീകരിച്ചതായും ആരോഗ്യനിലയിലെ പുരോഗതിയില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.