കശ്മീരിലെ കുട്ടികൾ രാജ്യസ്നേഹികൾ; എന്നാൽ തെറ്റായ ദിശയിലേക്ക് നയിക്കപ്പെടുന്നു -രാജ്നാഥ് സിങ്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുട്ടികൾ രാജ്യസ്നേഹികളാണെന്നും എന്നാൽ ചിലപ്പോൾ അവർ തെറ്റായ ദിശയിലേക്ക് നയിക്കപ് പെടുകയാണെന്നും അവരെ വഴി തെറ്റിക്കുന്നവർ ആളുകൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

ജമ്മു കശ്മീർ കുട്ടികൾ രാജ്യസ്നേഹികൾ കൂടിയാണ്. അവരെ മറ്റുവിധത്തിൽ കാണരുത്. ചിലപ്പോൾ, ആളുകൾ അവരെ ശര ിയായ രീതിയിൽ പ്രചോദിപ്പിക്കാതിരിക്കുകയും തെറ്റായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നു. അവരെ വഴി തെറ്റിക്കുന് നവരാണ് അതിന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്, അല്ലാതെ കുട്ടികളോ യുവാക്കളോ അല്ല. അദ്ദേഹം പറഞ്ഞു. ബുധനാഴ്ച എൻ.‌സി‌.സിയുടെ റിപ്പബ്ലിക് ദിന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുകശ്മീരിലെ കുട്ടികളേയും യുവാക്കളേയും തീവ്രവാദത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള പരിപാടികൾ ആരംഭിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് പ്രതിരോധ സേന മേധാവി (സി.ഡി.എസ്) ജനറൽ ബിപിൻ റാവത്ത് പറഞ്ഞതിന് പിന്നാലെയാണ് സിങ്ങിെൻറ പരാമർശം.

ആരാണ് തീവ്രവാദവൽക്കരിക്കപ്പെട്ടവരെന്നും അത് ഏത്രത്തോളമാണെന്നും തിരിച്ചറിയുമ്പോൾ നാം തീവ്രവാദ വിരുദ്ധ പരിപാടികൾ ആരംഭിക്കണമെന്നായിരുന്നു ബിപിൻ റാവത്ത് പറഞ്ഞത്. കശ്മീരിൽ 10 വയസ്സുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും പോലും തീവ്രവാദവത്ക്കരിച്ചിട്ടുണ്ടെന്നും അവരെ ക്രമാനുഗതമായി തീവ്രവാദത്തിൽ നിന്ന് മാറ്റിയെടുക്കാൻ സാധിക്കുമെന്നുമായിരുന്നു ജനറൽ റാവത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞത്.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌.എൽ‌.എ) തങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പരാതിയെ കുറിച്ച് ചോദിച്ചപ്പോൾ ജനങ്ങളോട് വിഷമിക്കേണ്ടതില്ലെന്നും സായുധ സേനയെ വിശ്വസിക്കണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

‘‘വിഷമിക്കേണ്ട. നമ്മുടെ രാജ്യത്തെ സായുധ സേനയിൽ നിങ്ങളുടെ വിശ്വാസം സ്ഥാപിക്കുക. ഇന്ത്യയിലേക്ക് കണ്ണുയർത്താൻ ഒരു രാജ്യത്തിനും ധൈര്യമില്ല’’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - jammu kashmir children are nationalists but sometimes guided in wrong direction rajnath singh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.