മുംബൈ: പുതുവത്സരാഘോഷത്തിനിടെ തുര്‍ക്കി ഇസ്തംബൂളിലെ നിശാക്ളബില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ സ്വദേശത്തത്തെിച്ച് സംസ്കരിച്ചു. കൊല്ലപ്പെട്ട സിനിമ നിര്‍മാതാവ് ആബിസ് റിസ്വിയുടെ മൃതദേഹം മുംബൈയിലും ഫാഷന്‍ ഡിസൈനര്‍ ഖുശി ഷായുടെ മൃതദേഹം വഡോദരയിലുമാണ് സംസ്കരിച്ചത്.
ഇസ്തംബൂളില്‍നിന്ന് തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലത്തെിച്ച മൃതദേഹങ്ങള്‍ മുബൈ വിമാനത്താവളത്തില്‍ ബി.ജെ.പി നേതാവ് കിരിത് സോമയ്യ എം.പി ഏറ്റുവാങ്ങി. ബന്ധുക്കളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. റിസ്വിയുടെ മൃതദേഹം മുംബെയിലെ ബാന്ദ്ര ഹൗസില്‍ എത്തിച്ച ശേഷം സംസ്കരിച്ചു. വഡോദരയിലെ കരേലിബാഗിലാണ് ഖുശി ഷായുടെ മൃതദേഹം സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.