ന്യൂഡൽഹി: കേവലം മൂന്ന് മാസത്തെ മാത്രം ആയുസ്സുള്ള ഇടക്കാല ബജറ്റിൽ 2030ലേക്കുള്ള സ്വപ്നങ്ങൾ പ്രഖ്യാപിച്ച് മോദി സർക്കാർ. 2014ൽ ചൊരിഞ്ഞ വാഗ്ദാനങ്ങളെല്ലാം ഭരണം അവസാനിക്കുേമ്പാഴും സ്വപ്നങ്ങളായി തുടരുന്നതിന് മോദി സർക്കാർ വിമർശനമേറ്റുവാങ്ങുേമ്പാഴാണ് 2030ലെ ഇന്ത്യയെ കുറിച്ച് പത്ത് സ്വപ്നങ്ങൾ കൂടി ധനമന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചത്.
മോദി സർക്കാർ കാണുന്ന സ്വപ്നങ്ങൾ ‘അടുത്ത ദശകത്തിലേക്കുള്ള ദർശന’മായി പിയൂഷ് ഗോയൽ തെൻറ ബജറ്റ് പ്രസംഗത്തിൽ അക്കമിട്ട് നിരത്തിയ സ്വപ്നങ്ങൾ:
1. പുതു തലമുറ േറാഡുകളും റയിൽപാതകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും അടങ്ങുന്ന ഭൗതിക സൗകര്യങ്ങൾ. രാജ്യത്തെ ഒാരോ കുടുംബത്തിനും വീടും ശുചിത്വവും ആരോഗ്യപൂർണമായ ചുറ്റുപാട്. ശാസ്ത്രകേന്ദ്രീകൃത വിദ്യാഭ്യാസം.
2. രാജ്യത്തിെൻറ എല്ലാ മൂലയിലും സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും എത്തുന്ന ഡിജിറ്റൽ ഇന്ത്യ. അതിലൂടെ തുറക്കുന്ന ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ.
3. ഹരിതാഭമായ ഭൂമിയും നീലിമയാർന്ന ആകാശവുമുള്ള വൈദ്യുതി വാഹനങ്ങൾ ഒാടുന്ന മലിനീകരണമില്ലാത്ത ഇന്ത്യ.
4. രാജ്യത്തിെൻറ മൂക്കിലും മൂലയിലും ഇടത്തരം ചെറുകിട സംരംഭങ്ങളും കുടിൽ വ്യവസായങ്ങളും സ്റ്റാർട്ടപ്പുകളും യോജിപ്പിച്ച് താഴേത്തട്ടിൽ ക്ലസ്റ്ററുകളുണ്ടാക്കി ഡിജിറ്റൽ സാേങ്കതിക വിദ്യ ഉപയോഗിച്ച് വൻതോതിൽ തൊഴിലവസരങ്ങളുണ്ടാക്കുക.
5. ശുചീകരിച്ച പുഴകളും എല്ലാവർക്കും ശുദ്ധജലവും ഫലപ്രദമായ ജലസേചനവുമുള്ള ഇന്ത്യ.
6. തീരദേശവും സമുദ്രവും ഇന്ത്യയുടെ വികസനത്തെയും വളർച്ചയെയും ശക്തിപ്പെടുത്തുന്ന രീതിയിൽ സമുദ്ര സമ്പദ് വ്യവസ്ഥയുടെ ചൂഷണം.
7. ലോകത്തിെൻറ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രമായി മാറുന്ന ഇന്ത്യ.
8. ജൈവികമായ രീതിയിൽ ഉൽപാദനം നടത്തി ഭക്ഷണത്തിൽ സ്വയം പര്യാപ്തത നേടി ലോകത്തിെൻറ ഭക്ഷ്യാവശ്യങ്ങൾ കയറ്റുമതിയിലൂടെ നികത്തുന്ന ഇന്ത്യ.
9. വിഷമതകളില്ലാത്ത ആരോഗ്യ പരിരക്ഷ സംവിധാനങ്ങളോടെ ആരോഗ്യകരമായ ചുറ്റുപാടും ആരോഗ്യപൂർണമായ സമൂഹവുമുള്ള ആരോഗ്യ ഇന്ത്യ.
10. തെരഞ്ഞെടുക്കപ്പെട്ട സർക്കാറും ജീവനക്കാരും ചേർന്ന് പ്രവർത്തിക്കുന്ന ടീം ഇന്ത്യയിലൂടെ ചുരുങ്ങിയ സർക്കാറും പരമാവധി ഭരണവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.