ന്യൂഡൽഹി: മുസ്ലിമായിരിക്കുന്നതിെൻറയും സ്ത്രീയായിരിക്കുന്നതിെൻറയും പേരി ൽ നിന്ദ്യതയുടെ ഇരട്ടിഭാരമാണ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾക്കെന്ന് പഠനറിപ്പോ ർട്ട്. രാജ്യത്തെ മുസ്ലിംകൾ തടവിലാക്കപ്പെടുമെന്നും നിന്ദിക്കപ്പെടുമെന്നും ഇരകളാ ക്കപ്പെടുമെന്നുമുള്ള നിരന്തര ഭീതിയിലാണെന്നും കോമൺവെൽത്ത് ഹ്യൂമൻറൈറ്റ്സ് ഇനീഷ്യേറ്റിവും ക്വിൽ ഫൗണ്ടേഷനും സംയുക്തമായി തയാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. രാജ്യത്തെ എട്ടു നഗരങ്ങളിലെ 197 മുസ്ലിം പൗരന്മാരെ കണ്ട് തയാറാക്കിയതാണ് പഠനറിപ്പോർട്ട്. മുസ്ലിം സ്ത്രീയായിരിക്കുകയെന്നതിെൻറ ഇരട്ടിഭാരം എല്ലാ സംസ്ഥാനങ്ങളിലെയും മുസ്ലിം സ്ത്രീകൾ ഒരുപോലെ പങ്കുവെച്ചതായി റിപ്പോർട്ട് തുടരുന്നു.
മുസ്ലിമാണെന്ന അസ്തിത്വം മൂലമാണ് പൊലീസ് തങ്ങളെ ഇരകളാക്കുന്നതെന്ന് അവർ പറയുന്നുണ്ട്. പൊലീസിൽനിന്നുള്ള പക്ഷപാതപരമായ പെരുമാറ്റത്തിന് ഇതുമൂലം അവർ ഇരകളാക്കപ്പെടുകയാണ്. ബുർഖയും ഹിജാബും ധരിച്ച് പൊലീസ് സ്റ്റേഷനിലെത്തുേമ്പാൾ മുൻധാരണയോടെയാണ് പൊലീസ് സമീപിക്കുന്നതും െപരുമാറുന്നതും. പൊലീസ് സ്റ്റേഷനുകളിൽ ഹിന്ദുമത ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതും സ്റ്റേഷനുള്ളിൽതന്നെ ക്ഷേത്രം പണിയുന്നതും മറ്റുള്ളവരെ പുറന്തള്ളുന്നു എന്ന തോന്നലുണ്ടാക്കുന്നതാണ്. ഒാരോ പ്രദേശത്തെയും പൊലീസ് ഇൻഫോർമർമാരുടെ സാന്നിധ്യം തങ്ങൾ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന തോന്നൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്.
മുസ്ലിം സമുദായത്തിനുള്ളിൽതന്നെ പരസ്പരം സംശയം വളർത്താൻ ഇത് ഇടയാക്കുന്നുണ്ട്. അഭിമുഖം നടത്തിയ 25 റിട്ടയേഡ് മുസ്ലിം പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് പൊലീസ് സേനയിലെ മുസ്ലിം ഉദ്യോഗസ്ഥരും പക്ഷപാതപരമായ സമീപനത്തിനും മുൻധാരണക്കും ഇരയാകുന്നുണ്ട് എന്ന് വ്യക്തമായതായി റിപ്പോർട്ട് പറയുന്നു. മുസ്ലിം ജനസംഖ്യയുമായി താരതമ്യപ്പെടുത്തുേമ്പാൾ പൊലീസിലെ മുസ്ലിം പ്രാതിനിധ്യം തുലോം കുറവാണെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.