ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്നതിനെ തുടർന്നുണ്ടായ ദുരന്തത്തെ സംബന്ധിച്ച് നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രാധനാമന്ത്രി നരേന്ദ്ര മോദി. 'ഉത്തരാഖണ്ഡിലെ നിർഭാഗ്യകരമായ സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ ഉത്തരാഖണ്ഡിനൊപ്പം നിൽക്കുന്നു. എല്ലാവരുടെയും സുരക്ഷക്കായി രാജ്യം പ്രാർഥിക്കുകയാണ്' -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരോട് നിരന്തരം സംസാരിക്കുകയും സുരക്ഷ സേനയുടെ വിന്യാസം, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ തേടിയതായും അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ മരിച്ച പത്ത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കര-വ്യോമസേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറിലധികം പേരെയാണ് ഇവിടെ കാണാതായിരിക്കുന്നത്.
മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്ന് ജോഷിമഠിൽ ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയാണ് വെള്ളപ്പൊക്കമുണ്ടായത്. നിരവധി വീടുകൾ തകർന്നു. നിരവധി പേർ ഒഴുകിപ്പോയി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.