ഇന്ത്യയിൽ നടത്തുന്നത് ലോകാരോഗ്യ സംഘടനയുടെ നിർദേശത്തേക്കാൾ ആറിരട്ടിയിലധികം കോവിഡ് പരിശോധനകൾ

ന്യൂഡൽഹി: ദേശീയതലത്തിൽ കോവിഡ് പരിശോധന ലോകാരോഗ്യ സംഘടനയുെട നിർദേശ പ്രകാരമുള്ളതിനേക്കാൾ ആറിരട്ടി അധികമായി ഉയർന്നുവെന്ന് കേന്ദ്രആരോഗ്യ കുകടുംബക്ഷേമ മന്ത്രാലയം. ഒരോ രാജ്യത്തിലും പത്ത് ലക്ഷം പേരിൽ 140 പേർക്ക് കോവിഡ് പരിശോധന നടത്തണമെന്നാണ് ലോകാരോഗ്യ സംഘനയുടെ നിർദേശം. എന്നാൽ ഇന്ത്യയിലിത് ദശലക്ഷം പേർക്ക് 828 ടെസ്റ്റ് എന്നായി ഉയർന്നിട്ടുണ്ട്.

കോവിഡ് ടെസ്റ്റ് ശരാശരിയിൽ ഡൽഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഡൽഹിയിൽ ദശലക്ഷം ജസസംഖ്യയിൽ പ്രതിദിനം 2717 പേരിൽ പരിേശാധന നടത്തുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഗോവയിൽ ദശലക്ഷം പേരിൽ 1,319 എന്നതോതിലാണ് െടസ്റ്റുകൾ നടന്നിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള കർണാടക ദശലക്ഷം പേരിൽ 1,261 പരിശോധനകൾ നടക്കുന്നുണ്ട്.

ദശലക്ഷം ജനസംഖ്യയിൽ പ്രതിദിനം 280 ടെസ്റ്റുകൾ നടത്തുന്ന രാജസ്ഥാൻ പട്ടികയിൽ ഏറ്റവും താഴെയാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരമുള്ളതിനേക്കാൾ പരിശോധനകൾ നടക്കുന്നുണ്ട്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻെറ കണക്കനുസരിച്ച് രാജ്യത്ത് ഒക്ടോബർ നാല്വരെ 7,99,82,394 സാമ്പിളുകളാണ് പരിശോധിച്ചത്.

അതേസമയം, രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ സ്ഥിരീകരണനിരക്കുള്ള നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും രാജ്യത്തുണ്ട്. കേന്ദ്രത്തിൻെറ നേതൃത്വത്തിലുള്ള നടപടിക്രമങ്ങള്‍ ഫലവത്താകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.