സൂറത്തിൽ ഒഡിഷ തൊഴിലാളികളുടെ ആക്രമണം; 80 പേർ അറസ്റ്റിൽ

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ ഒഡിഷ തൊഴിലാളികളുടെ ആക്രമണം വീണ്ടും. ലക്സാ ന ഭാഗത്തെ കരകൗശല സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തീയിട്ട അക്രമകാരികൾ ചില ടയർ വിൽ പന കടകൾക്കും നാശം വരുത്തി.

സംഭവത്തിൽ 80 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ഡൗണിനെ തുടർന്ന് നഗരത്തിൽ കുടുങ്ങിപ്പോയതിനാൽ സ്വദേശത്തേക്ക് അയക്കണമെന്നാവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങിയത്.

ഭക്ഷണം ലഭിക്കാൻ വരി നിൽക്കേണ്ടി വരുന്നുവെന്നും സന്നദ്ധ സംഘടന നൽകുന്ന ഭക്ഷണത്തിന് രുചിയില്ലെന്നും തൊഴിലാളികൾ പരാതിപ്പെട്ടതായി എ.സി.പി സി.കെ. പട്ടേൽ പറഞ്ഞു. ആക്രമണസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മാർച്ച് 30ന് സൂറത്തിലുണ്ടായ ഒഡിഷ തൊഴിലാളികളുടെ ആക്രമണത്തിൽ 90 ഓളം പേർ അറസ്റ്റിലായിരുന്നു.

Tags:    
News Summary - india covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.