ബംഗളൂരു: സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതിനാൽ തങ്ങൾക്ക് പ്രതിപക്ഷത്ത് പ്രത്യ േക ഇരിപ്പിടമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷ്, കെ.പി.ജെ. പി അംഗം ആർ. ശങ്കർ എന്നിവർ ശനിയാഴ്ച കർണാടക സ്പീക്കർക്ക് കത്തെഴുതി.
മന്ത്രിപദവി രാജിവെച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മുംബൈയിലെ ഹോട്ടലിൽ വിമതർക്കൊപ്പം കഴിയുകയാണ് ഇരുവരും. സഭയിൽ വിശ്വാസ വോെട്ടടുപ്പ് നടന്നാൽ ഇരുവരും പ്രതിപക്ഷത്തിനൊപ്പം നിൽക്കുമെന്ന് ഉറപ്പായി. തിങ്കളാഴ്ച ഇരുവരും സഭയിലെത്തിയേക്കും.
കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ പിന്തുണച്ച ഇരുവരും ജനുവരിയിൽ അത് പിൻവലിച്ചിരുന്നു. അനുനയത്തിെൻറ ഭാഗമായി കഴിഞ്ഞമാസം ഇരുവരെയും മന്ത്രിസഭയിലുൾപ്പെടുത്തിയെങ്കിലും എം.എൽ.എമാരുടെ കൂട്ടരാജിക്കു പിന്നാലെ ഇവർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.