ന്യൂഡൽഹി: വിദേശത്ത് അനധികൃതമായി വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയും രഹസ്യനിക്ഷേപം നടത്തിയും പണംകടത്തുന്ന ഇന്ത്യക്കാർക്കെതിരെ കള്ളപ്പണവിരുദ്ധ നിയമം ചുമത്തി കർശന നടപടി സ്വീകരിക്കാനൊരുങ്ങി ആദായനികുതി വകുപ്പ്.
ആയിരക്കണക്കിന് ഇന്ത്യക്കാരുടെ വിദേശ ബാങ്ക് നിക്ഷേപങ്ങളും വിദേശ സ്വത്തുക്കളും സംബന്ധിച്ച് അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട ഏജൻസിയുമായി സഹകരിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രാഥമിക നടപടിയെന്നോണം നിരവധി പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. സമൂഹത്തിൽ സ്ഥാനവും പദവികളുമുള്ളവരുൾപ്പെടെ വകുപ്പിെൻറ പരിഗണനയിലുണ്ട്. രാജ്യത്തിന് ലഭിക്കേണ്ട നികുതിയിൽനിന്ന് രക്ഷപ്പെടാനായി വിദേശത്തേക്ക് പണം കടത്തിയവർക്കെതിരെ മാത്രമേ നടപടി സ്വീകരിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
2015ലാണ് പുതുതായി കേന്ദ്ര സർക്കാർ കള്ളപ്പണവിരുദ്ധ നിയമം കൊണ്ടുവന്നത്. വിദേശത്ത് നിയമവിരുദ്ധ നിക്ഷേപമുള്ളവർക്ക് 120 ശതമാനം നികുതിയും 10 വർഷം വരെ തടവും നിയമം അനുശാസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.