ബംഗളൂരു: ആധാർ വിവരങ്ങൾ മോഷ്ടിച്ചതിന് യുവാവ് അറസ്റ്റിൽ. ഖരക്പൂർ െഎ.െഎ.ടിയിലെ എം.എസ്.സി ബിരുദാനന്തര ബിരുദദാരിയും ഒല കമ്പനി ജീവനക്കാരനുമായ അഭിനവ് ശ്രീവാസ്തവയെയാണ് അറസ്റ്റ് ചെയ്തത്. യു.െഎ.ഡി.എ.െഎയുടെ സെർവറിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ് .
യു.പിയിലെ കാൺപൂരിൽ നിന്ന് വ്യക്തികളുടെ വിലാസം, മൊബൈൽ ഫോൺ നമ്പർ, ഇ–മെയിൽ വിലാസം എന്നിവയുൾപ്പടെയുള്ള ആധാർ വിവരങ്ങളാണ് ശ്രീവാസ്തവ ചോർത്തിയത്. ഫിംഗർപ്രിൻറ് ഉൾപ്പടെയുള്ള ബയോമെട്രിക് വിവരങ്ങൾ ഇയാൾക്ക് ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ശ്രീവാസ്തവയെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു. 3 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.