ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി മണിക്കൂറുകൾക്ക് ശേഷം യു.പിയിൽ ദമ്പതികൾ വിഷംകഴിച്ച് മരിച്ചു

ന്യൂഡൽഹി: യു.പിയിൽ ഭാര്യയും ഭർത്താവും വിഷം കഴിച്ചു മരിച്ചു. ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി മണിക്കൂറുകൾക്കകമാണ് ആത്മഹത്യ. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

30കാരനായ യുവാവും 27കാരിയായ യുവതിയുമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് ബാസ്തി എസ്.പി ഗോപാൽകൃഷ്ണ പറഞ്ഞു. സെപ്റ്റംബർ 20ാം തീയതി രാത്രി യുവതി കൂട്ടബലാത്സംഗത്തിനിരയായെന്ന് ബന്ധുക്കൾ ആരോപിച്ചു.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ദമ്പതികൾ ഒരു വിഡിയോ റെക്കോർഡ് ചെയ്തിരുന്നു. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയവരുടെ പേരു​കൾ വിഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. വിഡിയോയുടെ അടിസ്ഥാനത്തിൽ ആദർശ്, ത്രിലോകി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ വിഷം കഴിച്ചിട്ടുണ്ടെന്ന് അച്ഛനും അമ്മയും പറയുകയായിരുന്നുവെന്ന് ഇവരുടെ കുട്ടികൾ മൊഴി നൽകി. എട്ടും ആറും വയസുള്ള രണ്ട് ആൺകുട്ടികളും ഒരു വയസുള്ള പെൺകുട്ടിയുമാണ് ഇവർക്കുള്ളത്. പ്രാഥമിക അന്വേഷണത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടബലാത്സംഗത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Hours after wife's gang rape, UP couple dies by consuming poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.