ബംഗളൂരു: രാജ്യത്ത് ഹിന്ദി ഭാഷ പ്രചാരണം വ്യാപകമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ കർണാടകയിലും പ്ര തിഷേധം. ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തിനെതിരെ കർണാടക രണധ ീര പടെ, കർണാടക രക്ഷണ വേദികെ തുടങ്ങിയ കന്നട അനുകൂല സംഘടനകൾ പ്രതിഷേധ ധർണ നടത്തിയതിനൊപ്പം വിമർശനവുമായി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി.
ഭാഷാദിനമായി, ഇന്ത്യയിലെ ഒൗദ്യോഗിക ഭാഷകളിലൊന്നായ കന്നട എന്നാണ് രാജ്യവ്യാപകമായി ആഘോഷിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയെന്ന് മുൻ മുഖ്യമന്ത്രി കുമാരസ്വാമി ട്വിറ്ററിലൂടെ ചോദിച്ചു.
അമിത് ഷാ പ്രസ്താവന പിൻവലിക്കണം –സ്റ്റാലിൻ
ചെന്നൈ: കേന്ദ്രത്തിൽ അധികാരത്തിലേറിയതു മുതൽ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇതിനെ ശക്തിയുക്തം എതിർക്കുമെന്നും ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. തപാൽ- റെയിൽവേ പരീക്ഷകളിലും ഹിന്ദിക്ക് പ്രാമുഖ്യം നൽകാനും പ്രാദേശിക ഭാഷകളെ തഴയാനും കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഡി.എം.കെ ഉൾപ്പെടെ വിവിധ കക്ഷികൾ എതിർപ്പുമായി രംഗത്തിറങ്ങിയതോടെ പിന്മാറുകയായിരുന്നു.
ഹിന്ദിക്കെതിരെ തങ്ങളുടെ പാർട്ടി കാലങ്ങളായി പ്രക്ഷോഭത്തിലാണ്. ‘ഒരുരാജ്യം ഒരു ഭാഷ’ എന്ന ആശയം ഉയർത്തിപ്പിടിച്ച് ഹിന്ദിക്ക് മാത്രേമ രാജ്യത്തെ ഒന്നിപ്പിച്ചു നിർത്താൻ കഴിയൂവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ഞെട്ടലുളവാക്കുന്നതാണ്.
സംസ്കാര വൈവിധ്യത്തെ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാവണം. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനാണ് നീക്കം. രാജ്യത്തിെൻറ െഎക്യം തകർക്കുന്ന വിധത്തിലുള്ള പ്രസ്താവന അമിത് ഷാ പിൻവലിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.