ന്യൂഡൽഹി: മകൾ ഹാദിയ മുസ്ലിമായി ജീവിക്കുന്നതിനെയല്ല, അവളെ തട്ടിക്കൊണ്ടുപോയി തീവ്രവാദിനിയന്ത്രണമേഖലകളില് ലൈംഗിക അടിമയോ മനുഷ്യബോംബോ ആക്കാനുള്ള ശ്രമങ്ങളെയാണ് എതിർക്കുന്നതെന്ന് പിതാവ് അശോകൻ സുപ്രീംകോടതിയിൽ. നിരീശ്വരവാദിയായ താൻ ഭാര്യ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നതിനെ എതിർക്കാത്തതുപോലെ മകള്‍ ഇസ്ലാംമതത്തില്‍ വിശ്വസിക്കുന്നതിനെയും എതിര്‍ക്കില്ലെന്നും ഹാദിയ സമർപ്പിച്ച സത്യവാങ്മൂലത്തിനുള്ള മറുപടിയിൽ അശോകൻ ബോധിപ്പിച്ചു.
സാധാരണരീതിയില്‍ സ്വന്തം ഇഷ്ടപ്രകാരം ഹാദിയ ഒരു വരനെ കെണ്ടത്തിയിരുെന്നങ്കില് എതിര്‍ക്കില്ലായിരുന്നു. എന്നാല്‍, തീവ്ര ചിന്താഗതിക്കാര്‍ ഗൂഢാലോചനയിലൂടെ വരനെ തെരഞ്ഞെടുത്തതിനെയാണ് എതിര്‍ത്തത്. മകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയോ മനുഷ്യബോംബോ ആക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ മൂകസാക്ഷിയായി നില്ക്കാന് കഴിയില്ല. മതംമാറ്റത്തിന് സമ്മർദവും തീവ്രചിന്താഗതിക്കാരുടെ ഇടപെടലും സാന്നിധ്യവും ഉണ്ടായെന്നും അതിനെയാണ് എതിർക്കുന്നതെന്നും അശോകൻ പറഞ്ഞു. സ്വന്തമായി ജോലിയോ വരുമാനമോ കാണിക്കാന്‍ ഇല്ലാത്ത വ്യക്തിയാണ് ഷഫിന്‍ ജഹാന്. ഷഫിന്‍ ജഹാെൻറ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ചോ ഗള്‍ഫിലെ ജോലിയെ സംബന്ധിച്ചോ ഒരു സര്‍ട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കിയിട്ടില്ല.
ഹാദിയ ബോധിപ്പിച്ചതിന് വിരുദ്ധമായി സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജിലെ ഹോസ്റ്റലില്‍ അഖില വെറുതെ കഴിയുകയാണെന്ന് അശോകൻ കോടതിയെ അറിയിച്ചു. ഹൗസ് സര്‍ജന്‍സി ഇതുവരെ ആരംഭിച്ചിട്ടില്ല.
ഇപ്പോൾ ഹാദിയ ഹൗസ് സര്‍ജന്‍സി ചെയ്യുന്നില്ല. സുപ്രീംകോടതി ഉത്തരവ് വരുന്നതിനുമുമ്പുതന്നെ ഈ വര്‍ഷത്തെ ഹൗസ് സര്‍ജന്‍സി ആരംഭിച്ചിരുന്നു. സൈനബക്ക് ഒപ്പമായിരുന്ന കാലഘട്ടത്തില്‍ ഒരിക്കല്‍പോലും ഹാദിയയുടെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാനോ ഡിഗ്രി ലഭിക്കുന്നതിനോ ഒരു നടപടിയുമെടുത്തിട്ടില്ല. സര്‍ട്ടിഫിക്കറ്റുകളും മറ്റും സേലത്തെ ഹോസ്റ്റലിൽ ഉപേക്ഷിച്ച ശേഷമാണ് സൈനബക്കും സത്യസരണിക്കും ഒപ്പം പോയത്. ഹോസ്റ്റലിലെ കുട്ടികളാണ് പിന്നീട് ഇവ തനിക്ക് തന്നത്.
ഹാദിയയെ ഹൗസ് സര്‍ജന്‍സിക്ക് ചേര്‍ക്കുന്നതിനായുള്ള സര്‍വകലാശാല ഉത്തരവിനായി കോളജ് അധികൃതര്‍ കാത്തിരിക്കുകയാണെന്നും അശോകൻ അവകാശപ്പെട്ടു.
ഷഫിന്‍ ജഹാനും മന്‍സി ബുറാഖിയും ആയി നടത്തിയ ഫേസ്ബുക്ക് സംഭാഷണം, ആടിനെ മേയ്ക്കാൻ യമനിലേക്ക് കൊണ്ടുപോകുമെന്ന ഫോൺ സംഭാഷണം എന്നിവ സത്യവാങ്മൂലത്തിൽ അശോകൻ ഇത്തവണയും ആവർത്തിച്ചിട്ടുണ്ട്. 2013ൽ തെൻറ കൂട്ടുകാരികളിൽ നിന്നാണ് ഇസ്ലാമിനെക്കുറിച്ച് പഠിച്ചതെന്ന മകളുടെ അവകാശവാദം ഖണ്ഡിക്കുന്ന അശോകൻ 2015 ല്‍ മലപ്പുറം സ്വദേശിയായ ഷാനിബുമായി നടത്തിയ ഇൻറർനെറ്റ് ചാറ്റിങ്ങിലൂടെ ആണ് ഹാദിയ ഇസ്ലാമിലേക്ക് ആകൃഷ്ടയായതെന്ന വാദമാണ് മുന്നോട്ടുവെച്ചത്. അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഹാദിയ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തുമായിരുന്നു. അതിനാൽ ഫാസില്‍ മുസ്തഫ-ഷെറിന് ഷഹാന ദമ്പതികളുമായി ഹാദിയക്കുള്ള ബന്ധത്തെക്കുറിച്ചുള്ള എൻ.െഎ.എയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്ന് അശോകൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.