ബംഗളൂരു: ബഹിരാകാശ രംഗത്തെ സ്വകാര്യ പങ്കാളിത്തം രാജ്യത്തെ നേട്ടത്തിലേക്ക് നയിക്കുമെന്ന് െഎ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ അഭിപ്രായപ്പെട്ടു. ബഹിരാകാശ ദൗത്യം, റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണം, അനുബന്ധ സേവനങ്ങൾ തുടങ്ങിയവയിൽ സ്വകാര്യകമ്പനികൾക്കും പങ്കാളികളാവാം. സ്വകാര്യ പങ്കാളിത്തത്തിലൂടെ ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ പ്രധാന ഘടകമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ മേഖലയിൽ സ്വകാര്യ സംരംഭത്തിന് അവസരമൊരുക്കാൻ ഇന്ത്യൻ നാഷനൽ സ്പേസ് പ്രേമോഷൻ ഒാതറൈസേഷൻ സെൻറർ (ഇൻ-സ്പേസ്) രൂപവത്കരണത്തിന് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബഹിരാകാശ വകുപ്പിന് കീഴിലാണ് ഇൻ-സ്പേസ് പ്രവർത്തിക്കുക.
ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇൗ അവസരം രാജ്യത്തെ യുവത ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ആവശ്യമായ സാേങ്കതിക സഹായങ്ങളും സൗകര്യങ്ങളും ഇൻ-സ്പേസിലൂടെ െഎ.എസ്.ആർ.ഒ നൽകും. ആറു മാസത്തിനകം ഇൻ- സ്പേസ് നിലവിൽ വരും. ഗവേഷകരും സർക്കാർ, വ്യവസായ പ്രതിനിധികളും ഇതിെൻറ ബോർഡിലുണ്ടാകും. ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലക്ക് വലിയ പങ്ക് വഹിക്കാനാവും. സ്വകാര്യ മേഖലയുടെ കടന്നുവരവ് െഎ.എസ്.ആർ.ഒയുടെ പ്രവർത്തനങ്ങളെ ചുരുക്കില്ലെന്നും ഗവേഷണ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.