ന്യൂഡൽഹി: ഉന്നാവ് ബലാൽസംഗ കേസിലെ പ്രതിയായ കുൽദീപ് സിങ് സെങ്കാറിെൻറ വൈ കാറ്റഗറി സുരക്ഷ സർക്കാർ പിൻവലിച്ചു. യു.പി സർക്കാർ സുരക്ഷ പിൻവലിക്കുന്ന വിവരം ഒൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
അഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ സെങ്കാറിെൻറ വൈ കാറ്റഗറി സുരക്ഷ പിൻവലിക്കുന്ന വിവരം ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. ഏപ്രിൽ 12ന് ബലാൽസംഗകേസിൽ അദ്ദേഹത്തിനെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നും യു.പി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സി.ബി.െഎ കസ്റ്റഡിയിലാണ് എം.എൽ.എ.
അദ്ദേഹത്തിെൻറ മാഖിയിലെ വീട്ടിെൻറ സുരക്ഷക്കായി നാല് പൊലീസുകാരെയും തോക്കുധാരികളായ മൂന്ന് പൊലീസുകാർ എം.എൽ.എയുടെ സുരക്ഷക്കായും നിയോഗിച്ചിരുന്നു. ഇൗ സുരക്ഷയാണ് പിൻവലിച്ചിരിക്കുന്നത്. ഉന്നാവ് ബലാൽസംഗ കേസിൽ യു.പി സർക്കാറിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാറിെൻറ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.