ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത ചില ബാച്ചുകളിലെ പോളിയോ തുള്ളിമരുന്നിൽ (ഒ.പി.വി) ലോകത്ത് നിർമാർജനം ചെയ്തെന്ന് അവകാശപ്പെട്ട പ്രത്യേക വൈറസ് കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കമ്പനി മാനേജിങ് ഡയറക്ടറെ ശനിയാഴ്ച ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള നാല് ഡയറക്ടർമാർക്കായി അന്വേഷണം നടക്കുന്നുണ്ട്.
ഗാസിയാബാദ് കാവി നഗറിലെ ബയോംഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമിച്ച വാക്സിനിലാണ് ആരോഗ്യത്തിന് ഭീഷണിയായ ടൈപ്-2 വൈറസ് കണ്ടെത്തിയത്. കേന്ദ്ര സർക്കാർ 2016ൽ നിർമാർജനം ചെയ്തെന്ന് അവകാശപ്പെട്ട വൈറസാണിത്.
സർക്കാറിെൻറ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഇൗ വാക്സിൻ വിതരണം ചെയ്തത്. ഇനിയൊരു നിർദേശമുണ്ടാകുന്നതുവരെ നിർമാണവും വിൽപനയും വിതരണവും നിർത്തിവെക്കാൻ ഇന്ത്യൻ ഡ്രഗ് കൺട്രോളർ ജനറൽ കമ്പനിയോട് നിർദേശിച്ചു. ഉത്തർപ്രദേശിൽ ചില കുട്ടികളിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ടൈപ്-2 വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.