ന്യൂഡൽഹി: ആൾക്കൂട്ട ആക്രമണങ്ങൾക്കും വിദ്വേഷ കുറ്റകൃത്യങ്ങൾക്കുമെതിരെ ദേശീയത ലത്തിൽ സൗജന്യ ഹെൽപ് ലൈൻ തുടങ്ങി. 1800-3133-60000 എന്നതാണ് ടോൾഫ്രീ നമ്പർ. ആൾക്കൂട്ട ആക്രമണങ്ങ ളും കൊലപാതകങ്ങളും പൂർവാധികം ശക്തിപ്പെടുന്ന സാഹചര്യത്തിൽ വെറുപ്പിനെതിരെ െഎ ക്യപ്പെട്ടവരുടെ (യുനൈറ്റഡ് എഗയ്ൻസ്റ്റ് ഹെയ്റ്റ്-യു.എ.എച്ച്) ആഭിമുഖ്യത്തിലാണ ് സംരംഭം. പ്രസ്ക്ലബ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ മുതിർന്ന അഭിഭാഷകരും സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.
ആൾക്കൂട്ട ആക്രമണത്തിനിരയാകുന്നവരെ സഹായിക്കാനും കോടതികളിൽ അവർക്ക് നീതി ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് േടാൾഫ്രീ നമ്പർ തുടങ്ങുന്നതെന്ന് യു.എ.എച്ചിെൻറ നദീം ഖാൻ പറഞ്ഞു. രാജ്യത്ത് വിവിധയിടങ്ങളിൽ ക്രിസ്ത്യാനികളും ആൾക്കൂട്ട ആക്രമണത്തിന് ഇരയാകുന്നുണ്ടെന്ന് ‘മൈനോരിറ്റി ക്രിസ്ത്യൻ ഫോറം’ സ്ഥാപക പ്രസിഡൻറ് ഫാ. മിഖായേൽ വില്ലെമി പറഞ്ഞു. എല്ലാ ദിവസവും ഇത്തരം ആക്രമണങ്ങൾ ഇന്ത്യയിൽ സംഭവിക്കുന്നു എന്നതാണ് വസ്തുതയാണെന്ന് ഡൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ്, പ്രഫ. രത്തൻ ലാൽ എന്നിവർ അഭിപ്രായപ്പെട്ടു.
വിദ്വേഷത്തിെൻറ വിത്തുകൾ മുളപ്പിക്കാനുള്ള അജണ്ടയുമായി മോദിയും യോഗിയും ഒരുമിച്ചു മുന്നോട്ടുപോവുകയാണെന്ന് ഗോരഖ്പൂർ മെഡിക്കൽ കോളജ് ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. കഫീൽ ഖാൻ കുറ്റപ്പെടുത്തി. വിദ്വേഷവും ആക്രമണങ്ങളും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നുവെന്നും അതുകൊണ്ടാണ് ഹെൽപ് ലൈൻ പ്രസക്തമാകുന്നതെന്നും മാധ്യമപ്രവർത്തകൻ രവി നായർ പറഞ്ഞു. ജനങ്ങളെ നിരാശരാക്കുന്നതിനു പകരം അതിക്രമങ്ങൾക്കും അടിച്ചമർത്തലിനുമെതിരെ ഒരുമിച്ചു നിൽക്കുകയാണ് വേണ്ടതെന്ന് ജംഇയ്യതുൽ ഉലമായേ ഹിന്ദ് നേതാവ് മൗലാന ഹകീമുദ്ദീൻ അഭിപ്രായപ്പെട്ടു.
രാജ്യത്തെ വിദൂര ഗ്രാമങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് ഹെൽപ്ലൈൻ അനിവാര്യമായിരിക്കുന്നെതന്ന് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഇഹ്തിസദാം ഹാശ്മി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി അഭിഭാഷകൻ ഫുജാലി അയൂബി, മുതിർന്ന മാധ്യമപ്രവർത്തകൻ ഉൗർമിളേഷ്, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി മലിക് മുഅ്തസിം ഖാൻ, ജെ.എൻ.യു പ്രഫസർ ഗസാല ജമീൽ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.