മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ നാലുനില കെട്ടിടം തകർന്ന് രണ്ട് മരണം. അഞ്ച് പേർക്ക് പരിക്ക്. സിറാജ് അഹമ്മദ് അ ൻസാരി (23), അഖിബ് അൻസാരി (22) എന്നിവരാണ് മരിച്ചത്. തകർന്ന കെട്ടിടത്തിന് അടിയിൽ പതിനഞ്ചോളം പേർ കുടുങ്ങി കിടക്കുന്നതാ യി റിപ്പോർട്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.
ശനിയാഴ്ച പുലർച്ചെ ഭീവണ്ടിയിലെ ശാന്തിനഗറിലാണ് തീപിടിത്തമുണ്ടായത്. എട്ടു വർഷം പഴക്കമുള്ള കെട്ടിടം നിയമവിരുദ്ധമായി നിർമിച്ചതെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. അനധികൃതമായി താമസിപ്പിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്ന് ഭീവണ്ടി -നിസാംപുർ മുനിസിപ്പൽ കോർപറേഷൻ അശോക് റൺഖാബ് അറിയിച്ചു. ബഹുനില കെട്ടിടം തകർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.