ബദുവാൻ: യു.പിയിലെ ബദായൂനിൽ മേൽജാതിക്കാർ ദലിത് കർഷകെൻറ മീശ പിഴുതെടുക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവത്തിനുശേഷം കർഷകനെ കാണാതായി. മേൽജാതിക്കാരുടെ കൃഷിയിടം കൊയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണത്രെ പീഡിപ്പിച്ചത്. സീതാറാം വാല്മീകിയെന്ന കർഷകനെയാണ് കാണാതായത്. സംഭവത്തെ തുടർന്ന് ഇയാളുടെ കുടുംബത്തിന് ജില്ല ഭരണാധികാരി സുരക്ഷ ഏർപ്പെടുത്തി.
നാലു പേരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതായി അഡീഷനൽ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ശ്രീവാസ്തവ് പറയുന്നു. കഴിഞ്ഞ ദിവസം മുതൽ വാല്മീകിയെ കാണാനില്ലെന്നും ബന്ധുക്കളുടെ വീടുകളിൽ എല്ലാം അന്വേഷിച്ചുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഇയാൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അഞ്ചു ദിവസം കഴിഞ്ഞ് ഏപ്രിൽ 29നാണ് പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.