ശ്രീനഗറിൽ രണ്ട് പൊലീസുകാരെ വെടിവെച്ചുെകാന്ന് തീവ്രവാദി രക്ഷപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിൽ പതിവ് പരിശാധനക്ക് കൊണ്ടുവന്ന തടവുകാരൻ പൊലീസുകാരെ െവടിവെച്ചു വീഴ്ത്തി രക്ഷപ്പെട്ടു. നവീദ് ജാട്ട് എന്ന പാക് തടവുകാരനാണ് ആക്രമണം നടത്തി രക്ഷപ്പെട്ടത്. ഇന്നു രാവിലെ നടന്ന വെടിവെപ്പിൽ രണ്ടു പൊലീസുകാർ െകാല്ലപ്പെട്ടു. മുഷ്താഖ്, ബാബർ എന്നീ പൊലീസുകരാണ് കൊല്ലപ്പെട്ടത്. രാവിലെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ ബാബർ വൈകീട്ടാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റൊരു പൊലീസുകാരൻ ചികിത്സയിലാണ്.

ആശുപത്രിയിൽ റെയിനവാരി ജയിലിൽ നിന്ന് പതിവ് പരിശോധനക്കായി നവീദ് ജാട്ടിെനയും മറ്റ് അഞ്ചു തടവുകാരെയും കൊണ്ടു വന്നിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ പൊലീസുകാരുടെ സർവീസ് തോക്ക് തട്ടിയെടുത്ത് തടവുകാരൻ വെടിയുതിർക്കുകയായിരുന്നു. ഇയാളുടെ സഹായികൾ ആക്രമണത്തിന് മുമ്പ് ആശുപത്രിയിൽ നിലയുറപ്പിച്ചതായും െപാലീസ് പറഞ്ഞു. ഇവരെ സഹായേത്താടെയാണ് നവീദ് രക്ഷപ്പെട്ടത്. 

രക്ഷപ്പെട്ട പാക് തടവുകാരൻ
 

എന്നാൽ ഇയാൾ ആശുപത്രിയിൽ നിന്ന് പുറത്തു കടേന്നാ എന്ന കാര്യം പൊലീസ് സ്ഥീരീകരിച്ചിട്ടില്ല. പൊലീസുകാരനിൽ നിന്ന് തട്ടിെയടുത്ത തോക്ക് ഇപ്പോഴും നവീദിെൻറ പക്കൽ തന്നെയാണുള്ളത്. ആശുപത്രിക്കുള്ളിൽ അടിയന്തര സേനാവിഭാഗം പരിശോധന നടത്തുന്നുണ്ട്. ആശുപത്രിയിലെ രോഗികൾക്ക് പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  

ഷോപിയാനിൽ നിന്ന് മാസങ്ങൾക്ക് മുമ്പാണ് നവീദിെന അറസ്റ്റ് ചെയ്തത്. 2014ൽ പുൽവാമയിൽ പൊലീസുകാരനെ കൊന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. വെടിവെപ്പിെന തുടർന്ന് ആശുപത്രി അടച്ചു പൂട്ടി. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. 

Tags:    
News Summary - Firing In Srinagar Hospital, 1 Policeman Dead, Pak Prisoner Escapes- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.