ന്യൂഡൽഹി: 28 കോടിയുടെ നികുതി (ജി.എസ്.ടി) വെട്ടിപ്പ് നടത്തിയ പിതാവിനെയും മകനെയും ന്യൂഡൽഹിയിൽ അറസ്റ്റ് ചെയ്തു. പുതിയ ചരക്കുസേവന നികുതി സമ്പ്രദായം വന്നശേഷം രാജ്യത്തിെൻറ തലസ്ഥാനത്ത് നടക്കുന്ന ആദ്യ അറസ്റ്റാണിത്.
ചെമ്പ് വ്യാപാര മേഖലയിൽ വ്യാജ രേഖകൾ ചമച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇരുവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പുതിയ നികുതി നിയമപ്രകാരം (സി.ജി.എസ്.ടി നിയമം 132ാം വകുപ്പ്) ചരക്കുകൾ നൽകാതെ അഞ്ചുകോടിക്കുമേൽ ബിൽ അനുവദിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. സമാന രീതിയിൽ വ്യാജ സ്ഥാപനങ്ങളുടെ പേരിൽ കൂടുതൽ തട്ടിപ്പുകൾ നടന്നിരിക്കാമെന്ന അനുമാനത്തിലാണ് ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.