ന്യൂഡൽഹി: ഹാഥറസ് കൂട്ടബലാത്സംഗ കേസ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ വീട്ടിലെത്തിയ മീഡിയവൺ വാർത്ത സംഘത്തോട് സംസാരിക്കുകയായിരുന്നു കുടുംബം.
കേസിൽ യു.പി സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്ത ശേഷം ആദ്യമായാണ് കുടുംബം ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചത്. എന്തിനാണ് തിടുക്കപ്പെട്ട് മൃതദേഹം സംസ്കരിച്ചതെന്ന് അറിയണമെന്ന് സഹോദരൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ രാഹുൽ -പ്രിയങ്ക ഗാന്ധിമാർ ഹാഥറസിലെത്തി മടങ്ങിയതിന് പിറകെയാണ് കുടുംബം മീഡിയവണിനോട് സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.