ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിൽ മാനവ വിഭവശേഷി വികസന മന്ത്രിയായി ചുമതലയേറ്റ രമേഷ് പൊഖ്റിയാൽ നിഷാങ്കിെൻറ ബിരുദം വ്യാജമെന്ന് റിപ്പോർട്ട്. ഓപണ്‍ ഇൻറര്‍നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് കൊളംബോയിൽനിന്ന് രണ്ട് ഡിലിറ്റ് ബിരുദങ്ങൾ ഉണ്ടെന്നാണ് രമേഷ് പൊഖ്റിയാൽ സമർപ്പിച്ച രേഖകളിലുള്ളത്. എന്നാൽ, ഓപണ്‍ ഇൻറര്‍നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് കൊളംബോ എന്ന പേരിൽ സ്ഥാപനമില്ലെന്നാണ് ഇതു സംബന്ധിച്ച് ശ്രീലങ്കയിലെ സര്‍വകലാശാല ഗ്രാന്‍ഡ്സ് കമീഷൻ നൽകിയ മറുപടി.
മാനവ വിഭവശേഷി മന്ത്രിയായിരിക്കേയാണ് സ്മൃതി ഇറാനിയുടെ ബിരുദം വ്യാജമെന്ന റിപ്പോർട്ടുണ്ടായതും അവർ വിവാദത്തിലകപ്പെട്ടതും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയും വ്യാജമാണെന്ന ആരോപണമുയർന്നിരുന്നു. ശാസ്ത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് കൊളംബോ ഓപണ്‍ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയതെന്നായിരുന്നു രമേശ് പൊഖ്റിയാൽ ബയോഡാറ്റയിൽ പറയുന്നത്.
ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുമ്പിൽ എത്രയോ ചെറുതാണെന്നും ന്യൂക്ലിയര്‍ പരീക്ഷണങ്ങള്‍ പുരാതന ഇന്ത്യയില്‍ ഋഷിയായിരുന്ന കണാദൻ നടത്തിയിട്ടുണ്ടെന്നുമടക്കമുള്ള പരാമർശങ്ങൾ നടത്തിയ ആളാണ് പുതിയ മാനവ വിഭവശേഷി മന്ത്രി.
ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയായിരുന്ന നിഷാങ്ക് ആര്.എസ്.എസ് നടത്തുന്ന സരസ്വതി ശിശു മന്ദിറില്‍ അധ്യാപകനായാണ് പൊതുരംഗത്തെത്തുന്നത്. മുരളി മനോഹർ ജോഷിയുെട അടുപ്പക്കാരിൽ ഒരാളാണ്. ആർ.എസ്.എസ് നിർദേശപ്രകാരമാണ് മാനവ വിഭവശേഷി മന്ത്രിയായി രമേശ് പൊഖ്റിയാലിനെ നിയമിച്ചെതെന്ന് റിേപ്പാർട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ അടിമുടി മാറ്റം വേണമെന്ന് ആർ.എസ്.എസ് നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.