ന്യൂഡൽഹി: വ്യാജന്മാരെ പുറന്തള്ളുന്നതിെൻറ ഭാഗമായുള്ള അഭിഭാഷകരുടെ സാധുത പരിശോധനക്കെതിരെ സമർപ്പിച്ച ഹരജികളിൽ വിധി പറയുന്നത് സുപ്രീംകോടതി 24ലേക്ക് മാറ്റി. 2015ലെ സർട്ടിഫിക്കറ്റ് ആൻഡ് പ്ലേസ് ഒാഫ് പ്രാക്ടിസ് നിയമ പ്രകാരം നടത്തുന്ന അഭിഭാഷകരുടെ സാധുത പരിശോധന ഭരണഘടനവിരുദ്ധവും അഡ്വക്കറ്റ് ആക്ടിന് എതിരാണെന്നുമാണ് പരാതികളിൽ പറയുന്നത്.
സംസ്ഥാന ബാർ കൗൺസിലുകളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചെന്നും 15 ലക്ഷത്തോളം വരുന്ന അഭിഭാഷകരിൽ ആറു ലക്ഷം പേർ ഇതുസംബന്ധിച്ച രേഖ സമർപ്പിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ആർ.കെ. അഗർവാൾ അധ്യക്ഷനായ ബെഞ്ചിനെ ഇന്ത്യൻ ബാർ കൗൺസിൽ (ബി.സി.െഎ) അറിയിച്ചു.
മുൻ സുപ്രീംകോടതി ജഡ്ജി അനിൽ ആർ. ദവെയുടെ മേൽനോട്ടത്തിൽ പരിശോധന സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും കമ്മിറ്റിയുടെ പാനൽ സംസ്ഥാന ബാർ കൗൺസിലുകളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ബി.സി.െഎ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.