ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ പ്രമാദമായ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്തയിലെ മുൻ പൊലീ സ് കമീഷണർ രാജീവ് കുമാർ, സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായില്ല. പകരം രണ്ട് പ ൊലീസ് ഉദ്യോഗസ്ഥരെ സാൾട്ട്ലേക്കിലുള്ള ഓഫീസിൽ അയക്കുകയും ലീവിലായതിനാൽ ഒരാഴ്ചത്തെ സാവകാശം ആവശ്യപ്പെടുകയായിരുന്നു.
അതേസമയം രാജീവ് കുമാർ രാജ്യം വിടാതിരിക്കാൻ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എല്ലാ വിമാനത്താവളങ്ങളിലും ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നൽകി. 2500 കോടിയുടെ തട്ടിപ്പുകേസ് സി.ബി.ഐ ഏറ്റെടുക്കുംമുമ്പ് അന്വേഷണം നടത്തിയത് രാജീവ് കുമാറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരുന്നു. അന്വേഷണവുമായി സഹകരിക്കാത്തതിനാൽ അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
നേരത്തെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും വിലക്കിക്കൊണ്ടുള്ള വിധി സുപ്രീം കോടതി പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.