തൃണമൂൽ നേതാവിെൻറ വീട്ടിൽനിന്ന് ഇ.വി.എമ്മും വിവി പാറ്റും കണ്ടെടുത്തു

ഉലുെബറിയ: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിെൻറ വീട്ടിൽനിന്ന് നാല് ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളും വിവി പാറ്റുകളും പിടിച്ചെടുത്തു. ഇതേത്തുടർന്ന് ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി മുതിർന്ന ഒാഫിസർ അറിയിച്ചു. ഉലുബെറിയ ഉത്തറിലെ തുൽസിബെരിയ ഗ്രാമത്തിലാണ് സംഭവം.

പുലർച്ച തെരഞ്ഞെടുപ്പ് കമീഷെൻറ സ്റ്റിക്കർ പതിച്ച വാഹനം ഇയാളുടെ വീടിെൻറ പുറത്ത് കിടക്കുന്നത് ശ്രദ്ധയിൽപെട്ട ഗ്രാമീണർ പ്രതിഷേധവുമായെത്തുകയായിരുന്നു. സെക്ടർ ഏഴിലെ ഓഫിസർ തപൻ സർക്കാറാണ് തൃണമൂൽ നേതാവിെൻറ വീട്ടിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയത്. എന്നാൽ, ഈ നാലു മെഷീനുകളും ചൊവ്വാഴ്ചത്തെ പോളിങ്ങിൽ ഉപയോഗിച്ചതല്ലെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറോട് ഇതിെൻറ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരം വൈകി വോട്ടു യന്ത്രങ്ങളുമായി എത്തിയേപ്പാൾ ബൂത്തുകൾ പൂട്ടിപ്പോയെന്നും വേറെ സുരക്ഷിതമായ ഇടം കണ്ടെത്താനാവാത്തതിനാൽ രാത്രി ബന്ധുവിെൻറ വീട്ടിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് തപൻ സർക്കാർ പറയുന്നത്.

തെരഞ്ഞെടുപ്പ് കൃത്രിമത്തിന് തൃണമൂൽ ആസൂത്രണം ചെയ്തതാണ് സംഭവമെന്ന് ബി.ജെ.പി ആരോപിച്ചു. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സ്ഥലത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു.

Tags:    
News Summary - EVMs and VVPATs Found at Trinamool Congress Leader's House in West Bengal District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.