യു.പിയില്‍ 57.03 ശതമാനം; മണിപ്പൂരില്‍ 80



ലഖ്നോ: ഉത്തര്‍പ്രദേശില്‍ ആറാംഘട്ട വോട്ടെടുപ്പില്‍ 57.03 ശതമാനം പോളിങ്. കിഴക്കന്‍ യു.പിയിലെ 49 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2012ലെ തെരഞ്ഞെടുപ്പില്‍ 55.04 ശതമാനമായിരുന്നു 49 സീറ്റുകളിലെ വോട്ടിങ് ശതമാനം.

സമാജ്വാദി പാര്‍ട്ടി മേധാവി മുലായം സിങ് പ്രതിനിധാനം ചെയ്യുന്ന അഅ്സംഗഢ് ലോക്സഭ മണ്ഡലത്തിലെയും ബി.ജെ.പിയുടെ തീപ്പൊരി നേതാവ് യോഗി ആദിത്യനാഥിന്‍െറ ഗോരഖ്പുര്‍ ലോക്സഭ മണ്ഡലത്തിലെയും സീറ്റുകളാണ് ശനിയാഴ്ചയിലെ വോട്ടെടുപ്പില്‍ നിര്‍ണായകം.  മണിപ്പൂരില്‍ ആകെയുള്ള 60ല്‍ 38 സീറ്റുകളിലേക്ക് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ വന്‍ പോളിങ്ങാണ് രേഖപ്പെടുത്തിയത്. 80 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് കണക്ക്.

അന്തിമ കണക്ക് വരുമ്പോള്‍ പോളിങ് ഇതിലും കൂടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കറാം ബൊനൊ അറിയിച്ചു. പട്ടാള അധികാര നിയമത്തിനെതിരെ പോരാടി രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ശര്‍മിളയും ശനിയാഴ്ച വോട്ട് ചെയ്തവരില്‍പ്പെടും. ഖുറായ് നിയമസഭ മണ്ഡലത്തിലാണ് പി.ആര്‍.ജി.എ പാര്‍ട്ടി നേതാവ് കൂടിയായ അവര്‍ വോട്ട് രേഖപ്പെടുത്തിയത്.

Tags:    
News Summary - up elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.