മുംബൈ: മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പ് േകസിൽ മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിെനതിരെ എൻഫോ ഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ശരദ് പവാറിെൻറ സഹോദരപുത്രനാണ് അ ജിത്. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെയാണ് ഇ.ഡി നടപടി. അജിത് പവാറിന് പുറമെ കോൺഗ്രസ് സഖ്യകക്ഷിയും കർഷക പാർട്ടിയുമായ പി.ഡബ്ല്യു.പിയുടെ അധ്യക്ഷൻ ജയന്ത് പാട്ടീലും ബാങ്ക് ഉദ്യോഗസ്ഥരും ഉൾപ്പെടെ മറ്റ് 69ഒാളം പേരും കേസിൽ പ്രതികളാണ്.
ഒരു മാസം മുമ്പ് ബോംെബ ഹൈകോടതി നിർദേശപ്രകാരം മുംബൈ പൊലീസ് ഇവർെക്കതിരെ കേസെടുത്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന പി.എം.എൽ.എ നിയമപ്രകാരം കേസെടുത്തത്. പഞ്ചസാര ഫാക്ടറികൾക്ക് വായ്പ നൽകി ബാങ്കിന് 25,000 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് ആരോപണം. എൻ.സി.പിയിൽനിന്ന് എം.എൽ.എമാരും എം.പിയും ഉൾപ്പെടെ മുതിർന്ന നേതാക്കന്മാർ ഇൗയിടെ ശിവസേനയിലും ബി.ജെ.പിയിലും ചേർന്നിരുന്നു.
അഴിമതിക്കേസുകളിൽപെട്ടവരാണ് കൂറുമാറിയവരിൽ ഏറെ. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് നേതാക്കളെ പേടിപ്പിച്ചാണ് കൂറുമാറ്റിച്ചതെന്ന് എൻ.സി.പി ആരോപിച്ചിരുന്നു. അജിത്തിെൻറ ഭാര്യാസഹോദരനും പവാറിെൻറ വലംകൈയുമായ പദം സിങ് പാട്ടീലാണ് കൂറുമാറിയ എൻ.സി.പി നേതാക്കളിൽ പ്രമുഖൻ. കോൺഗ്രസ് നേതാവായ ബന്ധുവിനെ കൊന്ന കേസിൽ പ്രതിയാണ് പദം സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.