കുമാരസ്വാമിയുടെ മുഖ്യമന്ത്രി പദം വെള്ളിയാഴ്ച വരെയെന്ന് കേന്ദ്രമന്ത്രി

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം കർണാടകയിലെ സഖ്യസർക്കാർ താഴെ വീഴുമെന്നും വെള്ളിയാഴ്ച രാവിലെ വരെ മാത്രമായിരിക്കും എച്ച്.ഡി. കുമാരസ്വാമിയുടെ മുഖ്യമന്ത്രി പദവിയുടെ ആയുസ്സെന്നും കേന്ദ്രമന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ ഡി.വി. സദാനന്ദഗൗഡ അവകാശപ്പെട്ടു.

വ്യാഴാഴ്ച വൈകീട്ടുവരെയോ അല്ലെങ്കിൽ വെള്ളിയാഴ്ച രാവിലെവരെയോ മാത്രമായിരിക്കും കുമാരസ്വാമി കർണാടകയുടെ മുഖ്യമന്ത്രിയായി തുടരുകയെന്നും അക്കാര്യത്തിൽ 100ശതമാനം ഉറപ്പാണെന്നും പുതിയ സർക്കാർ രൂപവത്കരിക്കാൻ വേദി തയാറായിക്കഴിഞ്ഞെന്നും സദാനന്ദഗൗഡ പറഞ്ഞു.

എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലമായതോടെ സഖ്യസർക്കാറിലെ എം.എൽ.എമാരെ സ്വാധീനിക്കാനുള്ള നീക്കം ബി.ജെ.പി സജീവമാക്കിയ പശ്ചാത്തലത്തിലാണ് സദാനന്ദഗൗഡയുടെ പ്രസ്താവന.

Tags:    
News Summary - dv sadananda gowda-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.