കോവിഡ് ചികിത്സക്ക് ഡോക്ടർമാരില്ല; ഡോക്ടറുടെ വികാരനിർഭര വിഡിയോ വൈറൽ

ബംഗളൂരു: കോവിഡ് രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാർ മുന്നോട്ടുവരണമെന്നഭ്യർഥിച്ച് ഒരു ഡോക്ടറിട്ട വിഡിയോ സമുഹ മാധ്യമങ്ങളിൽ ൈവറൽ. ശിവാജി നഗറിലെ എച്ച്.ബി.എസ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഡോ. താഹ മതീൻ വികാരനിർഭരമായി പകർത്തിയ വിഡിയോയാണ് ഉള്ളുലക്കുന്ന ദൃശ്യമായത്.

ആശുപത്രിയിൽ മതിയായ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ചികിത്സക്ക് ഡോക്ടർമാരെ മതിയാവുന്നില്ലെന്നും അടിയന്തരമായി കുറച്ചു ഡോക്ടർമാരും നഴ്സുമാരും ആശുപത്രിയിലെത്തണമെന്നും അഭ്യർഥിച്ചാണ് വിഡിയോ പകർത്തിയത്. ഇതുവരെ ബംഗളൂരു നഗരത്തിൽമാത്രം കോവിഡ് ബാധിച്ച് 145 പേരാണ് മരിച്ചത്. ഞായറാഴ്ച മാത്രം 16 പേർ മരിക്കുകയും 1235 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.  

െഎ.സി.യുവിൽനിന്നാണ് ഞാൻ സംസാരിക്കുന്നത് എന്ന മുഖവുരയോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘‘...രാവിലെ 7.30ന് ഡ്യൂട്ടിയിൽ കയറിയതാണ്. ഇപ്പോൾ നേരം അർധരാത്രിയായി. രോഗികളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിളികൾ വരുന്നു. അച്ഛന് ശ്വാസമെടുക്കാൻ പറ്റുന്നില്ല, സഹോദരന് ശ്വാസം കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞാണ് വിളി. ചികിത്സക്ക് റൂം ലഭിക്കുന്നില്ലെന്ന പരാതിയും പലർക്കുമുണ്ട്. ഞാനും ഡോ. ശിവയും തനിച്ചാണിവിടെ. മറ്റൊരാളും ജോലി ചെയ്യാനില്ല. ഇവിടെ ആവശ്യത്തിന് ബെഡുണ്ട്, ഒാക്സിജൻ ബെഡുണ്ട്, വെൻറിലേറ്ററുണ്ട്...എല്ലാമുണ്ട്. ഇതുപോലെ 30 ബെഡ് വേറെയുമുണ്ട്. എന്നാൽ, ആവശ്യത്തിന് ഡോക്ടർമാരില്ല. ഞാൻ വാട്ട്സ്ആപ്പിൽ പലരെയും കണ്ടിരുന്നു. നിങ്ങളുടെ ഒരുദിവസത്തിൽ ആറു മണിക്കൂർ മാത്രമാണ് ഞാൻ ചോദിക്കുന്നത്. ദയവുചെയ്ത് ഇതെെൻറ ഉള്ളിൽതൊട്ടുള്ള അപേക്ഷയായി കാണണം. ഇപ്പോഴാണ് നമ്മൾ ചികിത്സിക്കേണ്ടത്. ചിലപ്പോൾ പട്ടാളക്കാരാവും മുന്നണിയിൽ. മറ്റു ചിലപ്പോൾ അഗ്നിരക്ഷാ സേനയോ പൊലീസോ ആവും മുന്നിൽനിന്ന് നയിക്കുന്നത്. എെൻറ സഹപ്രവർത്തകരായ ഡോക്ടർമാരേ... ഇപ്പോൾ നമ്മളാണ് മുന്നണിയിൽ നയിക്കേണ്ടത്. മനുഷ്യ സമൂഹത്തിനുവേണ്ടിയാണ് നമ്മുടെ ചികിത്സ...’’- ഡോ. താഹ മതീൻ കൈകൂപ്പി വിഡിയോയിൽ പറയുന്നു. 

തനിക്കുചുറ്റും ശ്വാസമെടുക്കാൻ കഷ്ടപ്പെടുന്ന ഇൗ രോഗികളെ ചൂണ്ടിക്കാട്ടി, ഇവർ നിങ്ങളിലാരുെടയെങ്കിലും ഉമ്മയോ സഹോദരനോ പിതാവോ ഒക്കെയാവാമെന്നും ഡോ. താഹ മതീൻ പറയുന്നു. നമ്മൾ എത്രകാലം ജീവിക്കുമെന്നതല്ല വിഷയമെന്നും ദൈവത്തിനുവേണ്ടി ഇൗ നിമിഷം നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാമെന്നും പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.

Full View
Tags:    
News Summary - docter's post goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.