പഞ്ചാബ് സ്വദേശി റഷ്യയിൽ യുദ്ധമുഖത്ത് കൊല്ലപ്പെട്ടു

ലുധിയാന: പഞ്ചാബിലെ ലുധിയാന സ്വദേശിയായ സമർജീത് സിങ് (21) റഷ്യയിൽ യുദ്ധമുഖത്ത് കൊല്ലപ്പെട്ടു. 2025 ജൂലൈയിൽ ഏജൻസി വഴി സ്വകാര്യ കമ്പനിയിൽ ജോലി വാഗ്ദാനം ലഭിച്ച് റഷ്യയിലേക്ക് പോയ സമർജീത് സിങ്ങിനെ സൈന്യത്തിൽ ചേർത്ത് യുക്രെയ്നെതിരായ യുദ്ധമുഖത്ത് നിർത്തുകയായിരുന്നുവെന്ന് പിതാവ് ചരൺജിത് സിങ് ആരോപിച്ചു.

ഒരു പരിശീലനവും നൽകാതെയാണ് മകനെ യുദ്ധമുഖത്തേക്ക് അയച്ചതെന്ന് ചരൺജിത് സിങ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനമായി സമർജീതിനോട് സംസാരിച്ചത്. പിന്നീട് മകനെ തിരികെയെത്തിക്കാൻ രാഷ്ട്രീയ നേതാക്കളുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. നിരവധി യുവാക്കളെ ഏജന്റുമാർ ജോലിക്കെന്ന് തെറ്റിദ്ധരിപ്പിച്ച് റഷ്യയിൽ കൊണ്ടുപോയി സൈന്യത്തിൽ ചേർക്കുന്നതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Punjab native killed in battle in Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.