ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ വിഡിയോ കോൺഫറൻസ് വഴിയാക്കിയ വിചാരണകൾ ഈ മാസം 15 മുതൽ നേരിട്ടാക്കുന്നു. ഒരു വർഷമായി തുടരുന്ന രീതിക്കാണ് വിരാമമാകുന്നത്.
നിരവധി തലത്തിൽനിന്ന് സമ്മർദമുയർന്നതിനെ തുടർന്നാണ് കോടതിമുറിയിലെ വിചാരണ തുടങ്ങുന്നത്. അതിനുള്ള നടപടിക്രമങ്ങൾ പുറത്തുവിട്ടു.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇതെന്നും അടുത്ത ചൊവ്വ മുതൽ വ്യാഴംവരെ നേരിട്ട് വിചാരണ നടത്തുന്ന കേസുകളുടെ പട്ടിക പുറത്തുവിട്ടുകൊണ്ട് പരമോന്നത കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.