വാരണസി: ഷോപ്പിങ് മാളിലെ വസ്ത്രാലയത്തിൽ വസ്ത്രം വാങ്ങാനെത്തിയയാളും ജോലിക്കാരും തമ്മിൽ വില പേശലിൽ തുടങ്ങിയ തർക്കം കലാശിച്ചത് രണ്ട് ജോലിക്കാരുടെ മരണത്തിൽ. വാരണസിയിലെ ജെ.എച്ച്.വി മാളിൽ ബുധനാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം അരങ്ങേറിയത്.
വസ്ത്രം വാങ്ങാനായി മാളിലെത്തിയ രണ്ടു പേർ കടയിലെ ജോലിക്കാരുമായി വിലയിളവിലെ നിരക്ക് സംബന്ധിച്ച് വാക്കേറ്റത്തിലെത്തുകയും അതിലൊരാൾ ജോലിക്കാർക്കു നേരെ നിറയൊഴിക്കുകയുമായിരുന്നു. വെടിവെപ്പിൽ സുനിൽ, ഗോപി എന്നിവർ മരിക്കുകയും ഗോലു, വിശാൽ എന്നിവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
മാളിൽ ധാരാളം ആളുകൾ എത്തിച്ചേർന്ന സമയത്തായിരുന്നു സംഭവം. ഉടൻ പൊലീസെത്തി മാളും വസ്ത്രാലയവും പൂട്ടി സീൽ ചെയ്തു. സംഭവം നടക്കുമ്പോൾ കടയിലുണ്ടായിരുന്നവരുെട മൊഴിയെടുത്തു വരികയാണെന്നും സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.